2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

വട്ടിയൂർക്കാവ്

ടി. എൻ. സീമയെ  സി.പി.എം തിരുവനന്തപുരത്തു  വട്ടിയൂർക്കാവിൽ കൊണ്ട്  ഇറക്കിയപ്പോഴേജനങ്ങൾക്ക്  മനസ്സിലായി. സീമയെ കുരുതി കൊടുക്കാനാണ് ഈ കളിയെന്നു. ഒരു വെടിക്ക് രണ്ടു പക്ഷി.  അതായിരുന്നു നേതതൃത്വതിന്റെ ലക്ഷ്യം. സീമയ്ക്കു സീറ്റ് കൊടുത്തതും ആയി. സീമയെ ഒഴിവാക്കാനുള്ള വഴിയും ആയി. അവരുടെ സ്ഥിരം പരിപാടിയായ വോട്ട് മറിച്ചിൽ നടത്തി.

മാർക്സിസ്റ്റുകാർ കെ.മുരളീധരന് വോട്ട് ചെയ്തു സീമയെ തോൽപ്പിച്ചു. എല്ലാവർക്കും അറിയാമായിരുന്ന ഒരു പരസ്യമായ രഹസ്യം. പാവം സീമയും അറിഞ്ഞിരിക്കണം. വോട്ട് ചെയ്യാനായി പണം കുറെ മറിഞ്ഞു എന്നൊരു ആരോപണവും ഉണ്ടായി. പക്ഷെ പാർട്ടി നേതൃത്വം അതെല്ലാം തള്ളിക്കളഞ്ഞു.  ഏതായാലും വട്ടിയൂർക്കാവിൽ നിന്നും ജയിച്ച മുരളീധരൻ ഇപ്പോൾ പര്യസ്യമായി സമ്മതിച്ചിരിക്കുന്നു. മാർക്സിസ്റ്റുകാർ ആണ് മുരളിയെ ജയിപ്പിച്ചത് എന്ന്. കഷ്ട്ടം. ഇത്രയും നാൾ പാർട്ടി പാർട്ടി എന്ന് പറഞ്ഞു പുറകെ നടന്ന പാവം സീമ. പാർട്ടിയിൽ എല്ലാവരുടെയും ഗതി ഇതൊക്കെ തന്നെ. പിണറായി വിജയന് ജയ് വിളിച്ചു വിനീത വിധേയനായി നിൽക്കുക. എന്തെങ്കിലും കിട്ടും. അല്ലെങ്കിൽ പണി കിട്ടും.സീമയുടെ ഗതി തന്നെ. ഇതാണ് മാർക്സിസ്റ്റ് പാർട്ടി. 

4 അഭിപ്രായങ്ങൾ:

  1. വട്ടിയൂർക്കാവ് പോയാലും
    ചട്ടി നിറയുകയും ചട്ടം ലംഘിക്കുന്നവളെ
    ഇഷ്ടത്തോടെ ഒഴിവാക്കുകയും ചെയ്തല്ലോ ...!

    മറുപടിഇല്ലാതാക്കൂ
  2. അതെ അത് രണ്ടും നടന്നു.മോൻ ചത്താലും മരുമോളുടെ കണ്ണീര്

    മറുപടിഇല്ലാതാക്കൂ