2017, ഏപ്രിൽ 25, ചൊവ്വാഴ്ച

DGP സെൻ കുമാർ

തോൽവികൾ ഏറ്റു വാങ്ങാൻ ഇനിയും വിജയൻറെ ജീവിതം ബാക്കി.

പിണറായി സർക്കാരിന് കരണത്ത് കിട്ടിയ ശക്തമായ അടിയാണ് ടി.പി.സെൻ കുമാറിനെ തിരിച്ചു DGP ആയി നിയമിക്കണം എന്ന ബഹു.സുപ്രീം കോടതിയുടെ വിധി. ലക്ഷങ്ങൾ മുടക്കി  പ്രശസ്തനായ വക്കീലിനെ നിയോഗിക്കുകയും ആവനാഴിയിലെ സർവതും പുറത്തെടുത്തിട്ടും, തിരുത്തിയ ഫയലുകൾ സമർപ്പിച്ചിട്ടും   സുപ്രീം കോടതി സത്യം കണ്ടെത്തുകയും കേരള സർക്കാരിന്റെ വാദങ്ങൾ എല്ലാം തള്ളി സെൻ കുമാറിനെ നിഷ്ക്കാസിതനാക്കിയ ഉത്തരവ് റദ്ദ് ചെയ്തു തിരിച്ചു നിയമനം നടത്താൻ ഉത്തരവിടുകയും ചെയ്തത്. 

എന്തിനാണ് സെൻ കുമാറിനെ മാറ്റിയത്? മാറ്റിക്കൊണ്ടുള്ള  പിണറായിയുടെ ഉത്തരവ്."....his leadership has not been satisfactory leading to serious dissatisfaction among the general public ...especially in regard to   Puttingal Temple incident and the Jisha murder case". സെൻ കുമാറിന്റെ നേതൃത്വം പൊതു ജനങ്ങൾക്ക് ഗുരുതരമായ അസംതൃപ്തി ഉളവാക്കി.

കോടതി വിധിയിൽ  പറയുകയാണ് "Suddenly, these issues resurfaced as soon as the present government assumed office.This might perhaps be a coincidence but it might also be politically motivated, as suggested by learned counsel for  the appellant". സെൻ കുമാറിനെ നീക്കിയത്  രാഷ്ട്രീയ ഉദ്ദേശത്തോടു കൂടിയും ആകാം എന്ന് ബഹു.സുപ്രീം കോടതി..

എങ്ങിനെയെങ്കിലും രക്ഷപ്പെടാൻ വേണ്ടി ഇതിനിടെ സെൻകുമാറിനെ നിയമിച്ചതും നിയമപരമായി അല്ലെന്നു പിണറായി സർക്കാർ സത്യ വാ ങ്മൂലത്തിൽ പറഞ്ഞു. ''അങ്ങിനെയെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ ആർക്കും കഴിയില്ല" എന്നും കോടതി പറഞ്ഞു.

"the appellant has been unfairly and arbitrarily dealt with".  സെൻകുമാറിനെ മാറ്റിയത് അന്യായവും സ്വേച്ഛാതിപത്യപരവും ആണ്.

പിണറായിയുടെ ഫേവറിറ്റ് വക്കീൽ ഹരീഷ് സാൽവെ ആണ് സർക്കാരിന് വേണ്ടി വാദിച്ചു തോറ്റത്. ലാവലിനും വാദിക്കുന്നത് ആ ദേഹമാണ്.


5 അഭിപ്രായങ്ങൾ:

  1. ഓരോ തോല്വികളും ഏറ്റെടുക്കുവാൻ
    വിധിക്കപ്പെട്ടു ഒരു മുഖ്യൻ ...

    മറുപടിഇല്ലാതാക്കൂ
  2. സെൻ കുമാറിനെപ്പോലെ മിടുക്കനായ ഒരു ഓഫീസറെ കേവലം രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം ഉപയോഗിക്കാൻ കഴിയാത്ത ബുദ്ധിശൂന്യർ..













    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബുദ്ധി ശൂന്യൻ.. അത് പ്രത്യേകിച്ച് പറയേണ്ട കായമില്ലല്ലോ പുനലൂരാൻ

      ഇല്ലാതാക്കൂ