2013, ജനുവരി 15, ചൊവ്വാഴ്ച

ALLIANZ CORNHILL & TECHNOPARK




Chief Minister of Kerala has inaugurated a small fountain in front of a building at Technopark Thiruvananthapuram, by pedaling the static cycle that produce  energy for it to work,  an initiative of  an IT company, Allianz Cornhill. 

It's all gimmicks as the same company  an  year back  contributed some cycles for travelling  inside the Park, at a function and the same Chief Minister inaugurated it. It was a scene to  watch in the second inauguration day some poor workers, at their masters' orders, frantically searching for those cycles all around the Park area  and bringing some of the rusted ones left unused in different parts to exhibit at the venue of the "fountain" function! If the company was really serious they could have installed  such cycles inside their buildings for their employees to have a 15 minute work-out daily which would have generated  energy at least to light their offices and at the same time removed the fat and fatigue of the guys destined to stare at the computers all the day.

A publicity stunt for Allianz and a comic relief for Chief Minister.

Power is scarce and its use in Technopark is enormous. Hundreds of air conditioners working round the clock to cool  40 million plus Cu. ft. area and thousands of electric bulbs  floodlighting entire area, elevators moving up and down continuously Plus thousands of computers working non-stop, one can guess how much heavy the power consumption in Technopark.  The mindset of the employees is of lavish spending and not of conserving. Companies and Technopark authorities adopt the same attitude.( Global recession has not changed them much, except cut in salary). 

Technopark has 7 own buildings and equal number of private buildings of Infosis, TCS,UST, Leela etc., all large, high rise, having altogether a  roof area of many lakhs of sq. ft.  If solar panels are put all over the roof, sizable portion of their power requirement could be met. More buildings are coming up in SEZ and outside. See the innovative idea of Gujarath CM Narendra Modi of installing solar panels over 19000 km. long Narmada canals. 2 birds in one shot, power generation and prevention of water evaporation. Taking a cue, the Park authorities as well as Kerala Government can think of exploiting the  sunlight keep falling on their roof top all the day, to produce energy.

Another area of urgent action is implementation of measures for rain water harvesting. Kazhakkoottam area is facing acute shortage of water.More buildings and flat complexes are coming up and the ground water level is fast depleting. Rains elude us.The park authorities are charging reasonably high rent  from the companies and as such liable and responsible for introducing solar energy and rain harvesting. Companies, most are billion dollar business establishments, also should care for nature and their environment and should invest some part of their profit. Lot of nature loving people are there among the employees. They can unite and work for survival of universe. 

2013, ജനുവരി 14, തിങ്കളാഴ്‌ച

Sabarimala-മകര വിളക്ക്

മകര സംക്രമ സന്ധ്യയില്‍ അങ്ങകലെ ആകാശത്ത് മകര ജ്യോതി തെളിഞ്ഞു. പൊന്നമ്പല മേട്ടില്‍ മകര വിളക്കും.തിരുവാഭരണം ചാര്‍ത്തിയ ഭഗവാന്‍ അയ്യപ്പനെ ഒന്നു ദര്‍ശിക്കാന്‍ ഭക്ത ജന ലക്ഷങ്ങള്‍ ഇരു മുടി ക്കെട്ടും ഏന്തി പതിനെട്ടാം പടിക്ക് താഴെ ശരണം വിളികളും ആയി കാത്തു നില്‍ക്കുന്നു. കര്‍ണാടക,ആന്ധ്രാ,തമിഴ് നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ദിവസങ്ങള്‍ക്കു മുമ്പേ പുറപ്പെട്ട്  മണിക്കൂറുകള്‍   ആയി കാത്തു നില്‍പ്പ് തുടരുന്നു.

പ്രത്യേക പരിഗണനയില്‍ അമ്പലത്തിനുള്ളില്‍ എത്തിയ മന്ത്രിമാരും VIP കളും അയ്യപ്പനെ അടുത്ത് കണ്ട് തൊഴുത്‌ സായൂജ്യം അടയുന്നു.

സ്വാമിയേയ് 
ശരണമ യ്യ പ്പാ 

2013, ജനുവരി 13, ഞായറാഴ്‌ച

PRAVASI BHARATHHEYA DIVAS-2013




Protest by the Pravasis at the "Pravasi Bharatheeya Divas-" at Kochi in January 2013. The divas was inaugurated by none other than the Prime Minister of India, Manmohan Singh and closing ceremony by the President of India Pranab Mukherji. With high expectations and sincere hope of getting their grievances redressed these NRIs came all the way from distant countries and their hopes were shattered,shows this video.


പ്രവാസി മലയാളികളേ,

 മണലാരണ്യത്തിലെ ചുട്ടു പൊള്ളുന്ന ചൂടും മഞ്ഞു പെയ്യുന്ന നാടുകളിലെ മരം കോച്ചുന്ന തണുപ്പും, ജോലി ദാതാവിന്‍റെ  പീഡനങ്ങളും, അങ്ങിനെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും സഹന ശക്തി കൊണ്ടു നേരിട്ട് തന്‍റെയും തന്‍റെ  കുടുംബത്തിന്‍റെയും  നില നില്‍പ്പിനായി അന്യ നാടുകളില്‍ തങ്ങളുടെ ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന മലയാള നാട് നല്‍കുന്നില്ല എന്നതാണ് സത്യം.  ഒരു കറവ പ്പശുവിന്‍റെ റോള്‍ ആണവന് എന്ന് പറഞ്ഞാല്‍ അത്  ഒട്ടും  അതിശയോക്തി ആകില്ല.

അവിടെ നിന്നും ചൂട് ഡോള റും ദിര്‍ഹാംസും  എന്നും ഒഴുകി  വന്നു കൊണ്ടിരിക്കട്ടെ എന്ന് വീട്ടുകാര്‍ പ്രാര്‍ത്ഥിക്കുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസം വന്നു കുറെ പണം ചിലവാക്കി പോകട്ടെ  എന്ന് നാട്ടുകാര്‍..,  ഇടയ്ക്കിടെ പോയി  സംഭാവന പിരിക്കാന്‍ വേണ്ടി അവര്‍ വിദേശത്ത് തന്നെ നില്‍ക്കട്ടെ എന്ന് രാഷ്ട്രീയക്കാര്‍.. ആഗ്രഹിക്കുന്നു. 

ഈ സെപ്റ്റംബര്‍ മാസം വരെ 58000 കോടി രൂപ കേരളത്തില്‍ കൊണ്ടു വന്ന പ്രവാസിക്ക് കേരളത്തില്‍ എന്ത് സ്ഥാനം? ശരിയായ രീതിയില്‍ നിക്ഷേപി ക്കാത്തതാണ് പ്രശ്നം. ആവശ്യമില്ലാതെ കുറെ ഭൂമി വാങ്ങി ക്കൂട്ടുക,കുറെ കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കെട്ടിപ്പൊക്കുക, ആഡംബര ക്കാറുകള്‍ വാങ്ങുക  ഇതാണ് അവരിപ്പോള്‍ ചെയ്യുന്നത്. ഇത് കൊണ്ടു ആര്‍ക്കെന്തു പ്രയോജനം? എന്തെല്ലാം നിക്ഷേപ സാധ്യധകള്‍ ആണുള്ളത്?

വിദേശ മലയാളികള്‍ എല്ലാവരും  ചേര്‍ന്ന് ഒരു സഹകരണ സംഘം (Co-operative Society) രൂപീകരിക്കുക ആണ് ആദ്യം ചെയ്യേണ്ടത്. ജാതി, മത,ദേശ, അഭിപ്രായ, വിശ്വാസ, വീക്ഷണ ഭേദങ്ങള്‍ മറക്കുക.  പ്രവാസി എന്ന ഒറ്റ ഇഴ ആണ് നിങ്ങളെ ബന്ധിക്കുന്നത്. 

സഹകരണ ബാങ്കും കൂടെ തുടങ്ങുക ആകാം. പിന്നീട് ബിസിനസ്‌ സംരംഭങ്ങള്‍..,. കേരളത്തിലുടനീളം റീട്ടയില്‍ വില്‍പ്പന ചെയിന്‍ തുടങ്ങാം. ഹോട്ടല്‍ ചെയിന്‍ തുടങ്ങാം. അങ്ങിനെ പലതും. ചെറുകിട വ്യവസായം തുടങ്ങാം. സോപ്പ്, ബിസ്കറ്റ്,പെയ്ന്‍റ്റ് , അങ്ങിനെ പലതും.പുസ്തക പ്രസാധനം. ഇങ്ങിനെ എത്ര എത്ര സംരംഭങ്ങള്‍ ക്കുള്ള scope ആണ് ഉള്ളത്."പ്രവാസി" എന്ന ബ്രാന്‍ഡ്‌ നെയിം സ്ഥാപിച്ചെടുക്കുക. വിദേശത്ത് ഒരാളെങ്കിലും ഇല്ലാത്ത ഏതെങ്കിലും വീട് കേരളത്തില്‍ ഉണ്ടോ? അപ്പോള്‍ ഈ  "പ്രവാസി"  സംരംഭങ്ങള്‍ എല്ലാം വിജയം  പ്രാപിക്കും എന്നത് തീര്‍ച്ച.  എയര്‍ ഏഷ്യ ഇപ്പോള്‍ ഒരു ഇന്ത്യന്‍ partner നെ തേടുകയാണ്. അവരുമായി ചേര്‍ന്ന് പ്രവാസികള്‍ക്ക്  ഒരു പ്രത്യേക കേരള എയര്‍ തന്നെ തുടങ്ങാം. അങ്ങിനെ പലതും. പലതും. സഹായിക്കാനും നടത്തിപ്പിനും പഴയ കാല പ്രവാസികള്‍ കേരളത്തില്‍ ഉണ്ട്.

 ഒരു പ്രധാനപ്പെട്ട കാര്യം കൂടി. ഒരു കാരണ വശാലും രാഷ്ട്രീയ പ്രവര്‍ത്തകരെയോ പാര്‍ടിക ളേയോ ഇതില്‍ പങ്കെടുപ്പിക്കരുത്. എന്നാല്‍ പോയി. ഇതവര്‍ കൊണ്ടു പോകും. നിങ്ങള്‍ പഴയത് പോലെ അലയും.

ഇനിയെങ്കിലും ഒരു രണ്ടാം കിട പൌരന്‍ എന്ന് തോന്നിപ്പിക്കാതെ കേരളത്തിന്റെ മുഖ്യ ധാരയിലേക്ക് കടന്നു വരൂ. നിങ്ങളുടെ പണം ബുദ്ധി പൂര്‍വ്വം നിക്ഷേപിക്കൂ. സ്വന്തമായി ഒരു  identitiy സ്ഥാപിക്കൂ. 


2013, ജനുവരി 12, ശനിയാഴ്‌ച

നായ്ക്കുരണിപ്പൊടി ATTACK

അധ്യാപകര്‍ വിദ്യാര്‍ഥി കളുടെ മേല്‍ നായ്ക്കുരണി പ്പൊടി വിതറി. വിദ്യാര്‍ഥികളെ പള്ളിക്കൂടത്തില്‍ വരുന്നത് തടയാന്‍. അവര്‍ പഠിക്കുന്നത് തടയാന്‍..... അത് വഴി അധ്യാപക സമരം വിജയിപ്പിക്കാന്‍. ഒരധ്യാപകനെ പിഞ്ചു വിദ്യാര്‍ ഥികളുടെ മുന്നിലിട്ട് വെട്ടി പല കഷണങ്ങളാക്കി കൊലപ്പെടുത്തിയ പാരമ്പര്യം ഉള്ള അതെ കേരളത്തില്‍ ആണ് വിദ്യാര്‍ഥി കളുടെ മേലുള്ള ഈ ആക്രമണം.

ദേഹമാസകലം ചൊരിഞ്ഞു തിണര്‍ത്തു വേദനയുമായി ഈ പിഞ്ചു കുഞ്ഞുങ്ങള്‍ എത്ര സഹിച്ചു കാണും? അവര്‍ ചെയ്ത തെറ്റ് എന്താണ്? എന്നത്തേയും പോലെ പള്ളിക്കൂടത്തില്‍  പോയി . പഠിക്കാന്‍. . തങ്ങളുടെ ഗുരുനാഥന്‍ മാരുടെ സമരത്തെ പിന്തുണച്ചില്ല എന്നാ തെറ്റാണ് അവര്‍ ചെയ്തത്. 

പിഞ്ചു കുഞ്ഞുങ്ങളെ പ്പോലും ആക്രമിക്കുന്ന വിധം നമ്മുടെ സമൂഹം അധപ്പതിച്ചു.  ഈ നിഷ്ടൂര കൃത്യത്തിനു എതിരെ പ്രതികരിക്കാന്‍, അതിനെ അപലപ്പിക്കാന്‍  പ്രബുദ്ധ കേരളത്തിലെ പൌരന്‍ മുന്നോട്ടു വന്നില്ല എന്നത് നമ്മുടെ മാനസിക ജീര്‍ണത വിളിച്ചോതുന്നു.

2013, ജനുവരി 9, ബുധനാഴ്‌ച

Asianet Comedy Stars

പാല് കറന്ന് കറന്ന് അവസാനം പശുവിന്റെ രക്തം ഊറ്റി എടുക്കുന്നു എന്നൊരു ചൊല്ലുണ്ട്. ഏഷ്യ നെറ്റില്‍ അവതരിപ്പിക്കുന്ന "കൊമഡി സ്റാര്‍" എന്ന പരിപാടിയുടെ സ്ഥിതി അതായിരിക്കുന്നു.

കേരളത്തിലുള്ള കോമഡി കലാകാരന്മാരുടെ പരിപാടി ഏഷ്യ  നെറ്റ് തുടങ്ങിയിട്ട് കാലം കുറെ ആയി. പരിപാടി പോപ്പുലര്‍ ആയി വന്നപ്പോള്‍ റേറ്റിംഗ് നോടൊപ്പം പരസ്യങ്ങളും കൂടുതല്‍ ആയി. അപ്പോള്‍ കറവ കൂടുതല്‍ സ്ട്രോങ്ങ്‌ ആക്കി. ആ പാവങ്ങളെ കൂടുതല്‍ പിഴിഞ്ഞു തുടങ്ങി. "വരാന്ത" എപിസോഡ്  "മുറ്റം" എപിസോഡ് തുടങ്ങി കേട്ടാല്‍ ചിരി വരുന്ന വിചിത്രമായ സബ്ജക്റ്റുകള്‍  ആ പാവങ്ങള്‍ക്ക് കൊടുത്തു തുടങ്ങി.  ( "കക്കൂസ്" എന്നൊരു സബ്ജക്റ്റ് കൊടുക്കാഞ്ഞത്‌ പ്രേക്ഷകരുടെ ഭാഗ്യമായി.) ആ പാവങ്ങളാകട്ടെ തങ്ങളുടെ പക്കലുള്ള എല്ലാം എടുത്ത് പെരുമാറിയിട്ടും ദയനീമായി പരാജയപ്പെടുകയാണ്. കോമഡി അപ്പ്രത്യക്ഷമായി. നില നില്‍പ്പിനുള്ള ആ പാവങ്ങളുടെ കഷ്ടപ്പാടും പരവേശവും കണ്ടാണ്‌ ഇന്ന് പ്രേക്ഷകര്‍ക്ക്‌ ചിരി വരുന്നത്.

പക്ഷെ ഇതിലൊന്നും പതറാതെ സൈക്കിള്‍ യന്ജത്തിനും, റിക്കാര്‍ഡ് ഡാന്‍സി നും കമന്ററി പറയുന്നത് പോലെ ഉച്ചത്തില്‍ അലറി വിളിച്ച് തന്റെ സിനിമയിലേക്കുള്ള എന്‍ട്രി യെ ഒര്മിപ്പിക്കുമാറ് ചീഫ് ജഡ്ജ് ജഗദീഷും കൂടെ സഹ ജഡ്ജിമാരും യാതൊരു ഉളുപ്പും ഇല്ലാതെ തുടരുന്നു. 

ഇതി ന്റെ വിജയം കണ്ടു  "കൊമഡി എക്സ്പ്രസ്സ്‌ " എന്നാ മറ്റൊരു കോമഡി പ്രോഗ്രാം കൂടി ഏഷ്യ നെറ്റ് തുടങ്ങി. സെറ്റും എല്ലാം അത് തന്നെ. അല്‍പ്പമെങ്കിലും ചിരിപ്പിക്കാന്‍ കഴിയുന്ന കോമഡിക്കാര്‍ എല്ലാവരും 'കോമഡി സ്ടാറില്‍' ആയി പ്പോയത് കൊണ്ടു രണ്ടാം നിരക്കാരെ കൊണ്ടും മൂന്നാം നിരക്കാരെ കൊണ്ടും ആണ് എക്സ്പ്രസ്സ്‌ ഓടിക്കുന്നത്. ഇവരുടെ പരിപാടി കണ്ടാല്‍ ഇക്കിളി ആക്കിയാല്‍ മാത്രമേ ചിരി വരൂ. പക്ഷെ അത് കണ്ടിട്ട് ജഗദീഷും ( ഇതിലും  ചീഫ് ജഡ്ജു തന്നെ) സിദ്ധിക്കും ചിരിക്കുന്ന ചിരി കണ്ടാല്‍ നമുക്ക് കരച്ചില്‍ വരും. മൊത്തം സമയവും പല്ല് പുറത്തു കാട്ടിയാണ് സിദ്ധിക്ക് സാറിന്റെ ഇരിപ്പ്.

പാട്ടു കാരുടെ റിയാലിറ്റി ഷോ ആയിരുന്നു ചാനലില്‍ എങ്ങും.എലിയും പാട്ടും തിരിച്ചറിയാത്ത കുറെ സംഗീതന്ജന്മാര്‍ ജഡ്ജിമാര്‍ ആയിരുന്ന് അതില്ല ഇതില്ല എന്ന് വിഡ്ഢിത്തരം എഴുന്നള്ളിക്കുന്നത് നാം കുറെ കണ്ടത് ആണല്ലോ.  കോമഡി വന്നതിനു ശേഷം ചാനലു കാ ര്‍ എല്ലാം കോമഡി മത്സരം തുടങ്ങി.

അവിടെയും സ്ഥിതി ഇത് തന്നെ. ഇല്ലാത്ത കോമഡിയും കണ്ടു പല്ലും ഇളിച്ചു ഇരിക്കുന്നു. ഇപ്പോള്‍ സിനിമയില്‍ ചാന്‍സ് ഇല്ലാത്ത കുറെ കക്ഷികള്‍ ആണ് ജഡ്ജന്മാര്‍. റിട്ടയര്‍ ചെയ്ത ഇവര്‍ ഓരോ ചാനലിലും കുടിയേറി. 

"ജഡ്ജ്സ് റൌണ്ട്" (judges round ) എന്നൊരു  മത്സര റൌണ്ട് തുടങ്ങണം. ഓരോ ചാനലിലെയും ജഡ്ജ് മാര്‍ തമ്മില്‍ ഒരു മത്സരം. അവരുടെ ചിരിയും reaction ഉം കമന്ററി യും പെര്‍ഫോര്‍മന്‍സ് ഉം നോക്കി ഒരു മത്സരം. അതായിരിക്കും ഏറ്റവും വലിയ കോമഡി.



Govt. Employees' Strike

കേരള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പടെ, ജനുവരി 8 മുതല്‍ പണിമുടക്ക്‌ തുടങ്ങി. പതിവ് പോലെ ഭരണത്തില്‍ ഇരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ശിങ്കിടി സംഘടനകള്‍ യജമാനന്മാരുടെ വിനീത ദാസന്മാരായി പണി മുടക്കില്‍ നിന്നും വിട്ടു നില്‍ക്കുന്നു. എന്തെങ്കിലും ആനുകൂല്യം കിട്ടുകയാണെങ്കില്‍ പണി മുടക്കുന്നവര്‍ക്ക് മാത്രം ആകില്ലല്ലോ എല്ലാവര്‍ക്കും  കിട്ടുമല്ലോ. കക്ഷത്തില്‍ ഇരിക്കുന്നത്  പോവുകയും  ഇല്ല ഉത്തരത്തില്‍ ഇരിക്കുന്നത് കിട്ടുകയും ചെയ്യും. ഭരണ-പ്രതിപക്ഷ റോളുകള്‍ മാറുമ്പോള്‍ ഇവര്‍ സമരത്തിനു ഇറങ്ങുകയും മറ്റവര്‍ ജോലിക്ക് കയറുകയും ചെയ്യും.

പണി മുടക്കിനെ ശക്തമായി നേരിടുമെന്നും നടപടി എടുക്കു മെന്നും ഡൈസ് നോണ്‍ ഏര്‍പ്പെടുത്തി എന്നും മുഖ്യ മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ കാല പണി മുടക്കുകള്‍ കണ്ട അനുഭവം വച്ച് നോക്കുകയാണെങ്കില്‍ ഇപ്പറഞ്ഞതൊന്നും നടക്കാന്‍ പോകുന്നില്ല. ഇതൊരു ഒത്തു കളി പോലാണ്. കുറെ ദിവസങ്ങള്‍ക്കു ശേഷം സമരം അവസാനിക്കും പണിയെടുക്കാന്‍ വന്നവരെ തടഞ്ഞതിനും തല്ലിയതിനും പൊതു മുതല്‍ നശിപ്പിച്ചതിനും എടുത്ത കേസുകള്‍ എല്ലാം ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം പിന്‍വലിക്കും.  ഡൈസ് നോണ്‍ ക്യാന്‍സല്‍ ചെയ്യും. പണി മുടക്കിയ ദിവസങ്ങളിലെ ശമ്പളം നല്‍കും. എല്ലാവര്‍ക്കും  ആനുകൂല്യം ലഭിക്കും. പണി മുടക്കിയവര്‍ക്ക് ജയം, പണി മുടക്കാത്തവര്‍ക്കും ജയം, സര്‍ക്കാരിനും ജയം. ഇത്രയും ദിവസം കഷ്ട്ടപ്പെട്ട പാവപ്പെട്ടവന്‍ മാത്രം തോറ്റു. ജനം വിഡ്ഢികള്‍.

2013, ജനുവരി 5, ശനിയാഴ്‌ച

ARYA RAPE- DEATH SENTENCE

15 വയസ്സുകാരി നിഷ്കള ങ്ക യായ ആര്യ എന്ന പെണ്‍  കുട്ടിയെ ബലാല്‍ സംഗം ചെയ്ത് നിഷ്കരുണം കൊലപ്പെടുത്തിയ നരാധമന് അര്‍ഹിച്ച വധ ശിക്ഷ തന്നെ കോടതി നല്‍കി.ഇത്രയും ഹീനവും ക്രൂരവും ആയ കൃത്യം ചെയ്യുന്നവരെ തൂക്കിക്കൊല്ലാനുള്ള അവകാശവും അധികാരവും സമൂഹത്തിനുണ്ട്.

കൃത്യം നടന്ന് വെറും പത്തു മാസത്തിനുള്ളില്‍ കേസന്വേഷണവും കോടതി നടപടികളും പൂര്‍ത്തിയാക്കി എന്ന "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കാര്യവും ഇവിടെ നടന്നു. പുറത്തു നിന്നുള്ള ഇടപെടലുകള്‍ ഇല്ലാതിരുന്നത് കൊണ്ടാണ് നിഷ്പക്ഷവും, നീതി പൂര്‍വവും, സത്യസന്ധവും ആയ അന്വേഷണം നടത്തി കുറ്റവാളിയെ പിടിക്കാന്‍ കഴിഞ്ഞതും പഴുതുകള്‍ ഇല്ലാത്ത തെളിവുകളും സാക്ഷി മൊഴികളും ഹാജരാക്കാനും കഴിഞ്ഞതും. അത് കോടതിയില്‍ ശരിയായി അവതരിപ്പിക്കാന്‍ പ്രോസികുഷന് കഴിഞ്ഞതും അതിനാലാണ്. അതിനൊപ്പം സര്‍ക്കാര്‍ കേസ് എങ്ങിനെ എങ്കിലും ചെയ്‌താല്‍ മതിയെന്ന ധാരണ മാറ്റാന്‍ പബ്ലിക് പ്രോസികുട്ടര്‍ അശോക്‌ കുമാറിന് കഴിയുകയും ചെയ്തു.

സാധാരണയായി പ്രതികളെ സഹായിക്കാന്‍ ഗുണ്ടാ സംഘങ്ങളും അധോ ലോകവും അധികാര സ്ഥാനങ്ങളും രംഗത്ത് വരാ റൂണ്ട്. അതിനാല്‍ അന്വേഷണം മന്ദ ഗതിയില്‍ ആകും. തെളിവുകള്‍ നശിപ്പിക്കാനും, സാക്ഷികളെ ഭീഷണിപ്പെടുത്താനും, നിയമ പാലകരെ സ്വാധീനിക്കാനും,  കേസിന്‍റെ ഗതി മാറ്റാനും, കേസ് തന്നെ ഇല്ലാതാക്കാനും പണത്തിന്റെയും ഭരണത്തിന്റെയും കൈയൂക്കിന്റെയും ബലത്തില്‍ ഇവര്‍ക്കും കഴിയുന്നു. തിരുവനന്തപുരത്ത് ഒരു കേസില്‍ പ്രതിയെ പേടിച്ചു സാക്ഷി പറയാന്‍ പോലും ആരും വരാതെയും, ഉള്ള സാക്ഷികള്‍ പിന്‍ മാറുകയും ചെയ്തത് അടുത്തിടെയാണ്.

ആര്യ കേസില്‍ ഇത്തരം ഇടപെടലുകള്‍ ഇല്ലാതിരുന്നതിനാല്‍ കൃത്യം നടന്നു ഒരാഴ്ചക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനും തുടര്‍ന്ന് വളരെ വേഗത്തില്‍ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞു. വെഞ്ഞാ റ മൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  K. R . ബിജു വിന് അതിന്റെ ക്രെഡിറ്റ് നല്‍കാം.ഈ ആത്മാര്‍ഥതയും അന്തസ്സും കാത്തു സൂക്ഷിക്കാന്‍ ഒരു ഉപദേശവും നല്‍കാം.

ഇതൊരു മാതൃക ആക്കി എടുത്തു കേരള പോലീസിനു മുന്നോട്ട്  പോകാം. "S" കത്തിയില്‍ നിന്നും മുക്തി നേടാനുള്ള സമയം ആയി എന്നവര്‍ മനസ്സിലാക്കട്ടെ.


                                                                                                 

2013, ജനുവരി 3, വ്യാഴാഴ്‌ച

AIR KERALA

ഒരിക്കലും നടക്കാത്ത മധുര മോഹന വാഗ്ദാനങ്ങള്‍ നല്‍കി പാവം ജനങ്ങളെ എന്നും വിഡ്ഢികള്‍ ആക്കുന്നതില്‍ ഒരു ഗൂഡ സന്തോഷം (Sadistic pleasure) കണ്ടെത്തുന്നവര്‍  ആണ് നമ്മുടെ നേതാക്കള്‍.. അത്തരം ഒരു വാഗ്ദാനം ആണ് "എയര്‍  കേരള". പ്രവാസി മലയാളികളെ ആകെ കോള്‍ മയിര്‍ കൊള്ളിച്ച പ്രഖ്യാപനം. 

മലയാളികള്‍ക്ക് ഗള്‍ഫിലേക്ക് പോകാനും വരാനും കേരള സര്‍ക്കാരിന്റെ വക ഒരു വിമാന സര്‍വീസ്.  വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. എയര്‍ കേരള എന്ന സ്വപ്നവും കണ്ട് കഴിയുന്നു ഇന്നും പ്രവാസി മലയാളി. 

20  വിമാനങ്ങളും   5 വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് പരിചയവും ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യന്‍ നിയമം അനുസരിച്ച് അന്താ രാഷ്ട്രീയ വിമാന സര്‍വീസിനു അനുമതി നല്‍കൂ എന്ന് എല്ലാവര്ക്കും അറിവുള്ളതാണ്. അപ്പോള്‍ എയര്‍ കേരള ക്ക് അനുമതി കിട്ടില്ല എന്നുറപ്പ്. അല്ലെങ്കില്‍ നിയമം അല്‍പ്പം ലഘൂകരിക്കണം. ഓടുമ്പോള്‍ ഇളകി പാളത്തില്‍  വീഴുന്ന പഴകിയ ട്രെയിന്‍ ബോഗികള്‍ ഒന്ന് മാറ്റി ക്കിട്ടാന്‍ പോലും കഴിയാത്ത കേരളം വിമാനത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യാന്‍.? 

ഈ സാഹചര്യത്തിലും 2013 ഏപ്രില്‍ മാസത്തില്‍ എയര്‍ കേരള പറക്കും എന്ന് മുഖ്യ മന്ത്രി പറയുന്നു. ഇതിനുള്ള പണ പ്പിരിവ് തുടങ്ങി എന്ന് തോന്നുന്നു. സാംസ്കാരിക മന്ത്രി എല്ലാ പ്രവാസി മലയാളികളോടും എയര്‍ കേരളയുടെ ഷെയര്‍ എടുക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. 

ഇതിനിടെ കഴിഞ്ഞ ദിവസം CIAL ന്‍റെ MD  സര്‍ക്കാരിനു ഒരു റിപ്പോര്‍ട്ട്‌  നല്‍കി. എയര്‍ കേരള തുടങ്ങുകയാണെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം കേരള സര്‍ക്കാരിന് 300 കോടി രൂപ നഷ്ടം ഉണ്ടാകും എന്നും അതിനാല്‍ ഇപ്പരിപാടി വേണ്ടാ എന്നും ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ട്‌........   ഇത് ഏതാണ്ട് അന്‍ ഗീകരിച്ച മട്ടാണ് എന്ന് പത്ര വാര്‍ത്ത പറയുന്നു. 

എന്താണ് സത്യം?

മണലാരണ്യത്തില്‍ വിയര്‍പ്പ് ഒഴുക്കി തങ്ങളുടെ സമ്പാദ്യം അയച്ചു കേരളത്തിന്റെ സമ്പത് വ്യവസ്ഥയെ സമ്പന്നമാക്കുന്ന ( ഈ സെപ്റ്റംബര്‍ വരെ 58000 കോടി ആണ് അവര്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത്) പാവപ്പെട്ട പ്രവാസി മലയാളി ഇനിയും കാത്തിരിക്കണമോ  " എയര്‍ കേരള" ക്ക് വേണ്ടി?

2013, ജനുവരി 2, ബുധനാഴ്‌ച

RAPE LAW


The heat and dust generated by the gruesome incident of rape of Delhi girl will settle down slowly and the authorities will go back on their assurances knowing well that public memory is short. Ire of the people may topple the hopes of the present regimes in Delhi and Centre to return to power but the possibility of the alternate Government also behaving similarly persists as the attitudes of all politicians are same and their stakes are high for whom rape and crimes against women are silly things and most like to indulge in it. One rape accused, son of a DGP is nowhere to be seen for the last 7 years.  Not one but 7 rapists sentenced to death were pardoned and saved from gallows by our former Prez  Smt. Patil, obviously on the advice of Union Home Ministry, which is ironically  in charge of the police and law and order of Delhi.

Stringent laws and extreme punishment are of course needed but it alone will not deter the criminals. When the whole Delhi was on the streets day and night protesting the rape another rape took place in another Delhi transport bus. Prevention is better than cure. So strict vigil and prompt preventive action is needed. Every police station should have a team comprising 5 specially trained police personnel, 2 of them women, under a sub-inspector exclusively to deal with crimes against women. Most of the victims dare not inform police for the mere fear of the harassment at the police station and the adverse publicity. The special team should take care of all these things.

At district level the team headed by a Superintendent should help and supervise the investigation and the overall supervision and filing of FIR, follow-up and other legal matters shall be done by an ADGP with independent charge reporting to a committee comprising of Home minister, Chief Minister and leader of opposition, DGP, Home Secretary etc. and report and the decision taken at the Committee should be recorded with opinion of each. This will prevent accused escaping with political influence.

Regular patrol especially at nights to be done at busy places, bus stations, railway stations, malls, markets to make police presence felt, to create a feeling of security among the women and  fear among the prospective rapists.

All should be accountable to their acts of omission and should be held responsible and should be punished under the new law (new Law should contain it).

2013, ജനുവരി 1, ചൊവ്വാഴ്ച

Happy new year

2012- Last new year day I was worried as our elected representatives and the Government could not make a comprehensive  Lok pal act to check corruption in our country.

2013-This new year day also I cannot be happy and cannot wish everybody happy as the tragic incident of Delhi rape still lingering. And no sign of any meaningful action on the part of authorities to prevent such occurances. Shall we be happy?