2012, ഡിസംബർ 28, വെള്ളിയാഴ്‌ച

Karunya Benevolent Fund- to Pvt. Hospitals

അധ്വാനിക്കാതെ പണം ഉണ്ടാക്കാനുള്ള മനുഷ്യന്റെ ആര്‍ത്തി മുതലെടുത്താണ് ലോട്ടറി ഉണ്ടായതും നില നില്‍ക്കുന്നതും.സമ്മാനത്തുക നല്‍കിയിട്ടും അവശേഷിക്കുന്ന കോടികള്‍ ഇതൊരു ലാഭകരം ആയ ബിസിനെസ്സ് ആക്കുകയും എളുപ്പ വഴിയില്‍ പണം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ ലോട്ടറി തുടങ്ങുകയും ചെയ്തു.

കേരള സര്‍ക്കാര്‍ "കാരുണ്യ ലോട്ടറി" തുടങ്ങിയത് അതിന്റെ ലാഭം പാവപ്പെട്ട രോഗികള്‍ ക്ക് കാന്‍സര്‍,ഹൃദയo,കിഡ്നി,തുടങ്ങി മാരക രോഗങ്ങളുടെ  ചികിത്സക്ക് ഉപയോഗിക്കും എന്ന് പറഞ്ഞാണ്. ലോട്ടറി പരസ്യങ്ങളില്‍ മന്ത്രി തന്നെ നേരിട്ട് പ്രത്യക്ഷ പ്പെടുകയും ഈ പ്രഖ്യാപനം നടത്തുകയും ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ ജനങ്ങളെ ആഹ്വാനം നടത്തുകയും ചെയ്യുന്നു. കുറെ കാരുണ്യ ലോട്ടറികള്‍ കഴിഞ്ഞു. എത്ര കോടികള്‍ ഇതില്‍ നിന്നും കിട്ടി എന്നോ ചികിത്സക്കായി എത്ര കോടികള്‍ ഉപയോഗിച്ചു  എന്നോ ഉള്ള കണക്കുകള്‍ ഇതേ വരെ പുറത്തു വിട്ടിട്ടില്ല.

ഇപ്പോള്‍ "കാരുണ്യ ചികിത്സാ പദ്ധതി" സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിപ്പിചിരിക്കുകയാണ്. അര്‍ഹരായവര്‍ക്ക് അവിടത്തെ  ചികിത്സാ ചെലവ് സര്‍ക്കാര്‍ നല്‍കും എന്ന്. സ്വകാര്യ ആശുപത്രികള്‍ എല്ലാം ചികിത്സക്കായി അമിത തുകയാണ് ഈടാക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം. അത്തരം ചികിത്സക്കുള്ള പണം ആണ് 'കാരുണ്യ; നല്‍കുന്നത്  ഇവിടെ പാവപ്പെട്ട രോഗികള്‍ അല്ല സ്വകാര്യ ആശുപത്രികള്‍ ആണ് "കാരുണ്യ"യുടെ ഗുണ ഭോക്താക്കള്‍ ആകുന്നത്. രോഗികളെ അന്യാ യമായി  ചൂഷണം ചെയ്തു കാശുണ്ടാക്കുന്ന (നഴ് മാര്‍ക്ക് മാന്യമായ ശമ്പളം പോലും നല്‍കാത്ത ) സ്വകാര്യ ആശുപത്രികളോട് സര്‍ക്കാര്‍ കാണിക്കുന്ന കാരുണ്യം ആണിത്. 

സര്‍ക്കാരിന്‍റെ  മെഡിക്കല്‍ കോളേജ്, ജനറല്‍,ജില്ലാ,താലൂക്ക് ,ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സൌകര്യങ്ങള്‍ ഒന്നും ഇല്ലാതെ പരിതാപകരം ആയ നിലയില്‍ ആണ്. സര്‍ക്കാരിന്‍റെ  കയ്യില്‍ പണം ഇല്ല എന്നതാണ് കാരണം ആയി പറയുന്നത്. ഈ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ജനങ്ങള്‍ക്ക്‌ ആവശ്യം ആയ ചികിത്സ കിട്ടുന്നില്ല അത് കൊണ്ടു മാത്രം ആണ് അവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. അപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളുടെ ഈ സ്ഥിതി മാറ്റി ജനങ്ങള്‍ക്ക്‌ ആവശ്യമായ ചികിത്സ നല്‍കാന്‍ ഉള്ള സൗകര്യം ഒരുക്കാന്‍ അല്ലെ ഈ പണം ഉപയോഗിക്കേണ്ടത്? അല്ലാതെ സ്വകാര്യ 5 സ്റ്റാര്‍ ഹോസ്പിറ്റല്‍ കള്‍ക്ക് കൊള്ള  ലാഭം വര്‍ധിപ്പിക്കാന്‍  വേണ്ടിയല്ല.

സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ ഈ പണം ഉപയോഗിക്കാത്തത് എന്താണ്? അവിടങ്ങളില്‍ സ്കാനിംഗ്,  ഡയാലിസിസ്, ലാബ്, ഫാര്‍മസി, ഓപറേഷന്‍ റൂം തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പൊതു മേഖലാ സ്ഥാപനമായ HLL ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണ്. എല്ലാ ഉപകരണങ്ങളും അടിസ്ഥാന  സൌകര്യങ്ങളും സജ്ജമാക്കാനും അത് നടത്തി ക്കൊണ്ടു പോകാനും HLL നെ ഏല്‍പ്പിക്കണം.  നടത്തിപ്പ് അവരെ ഏല്‍പ്പിചില്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ അത് നശിപ്പിക്കും. അതിന്  ഉദാഹരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ കാണുന്നുണ്ടല്ലോ. ആശുപത്രി അധികാരികളുടെ മേല്‍ നോട്ടം മാത്രം മതി.   

അങ്ങിനെ കാരുണ്യ ലോട്ടറിയിലൂടെ പൊതു ഖജനാവില്‍ എത്തുന്ന പാവപ്പെട്ടവന്റെ പണം സ്വകാര്യ ആശുപത്രികള്‍ തടിച്ചു കൊഴുക്കാന്‍ ഉപയോഗിക്കാതെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിലൂടെ തിരികെ പാവപ്പെട്ടവന് സേവനം ആയി നല്‍കണം.

SECRETARIAT BEAUTIFICATION

കേരള ത്തിന്റെ  ഭരണ സിരാ കേന്ദ്രം ആയ  തിരുവനന്തപുരത്തെ സെക്രടറി യേറ്റിന്റെ മുന്നിലുള്ള പുല്‍ത്തകിടിയില്‍ പണ്ടൊരു "സ്വാത ന്ത്ര്യ സമര സ്മാരകം" കുഴി കുത്തി ഉണ്ടാക്കിയിരുന്നു. അത് നികത്തി അവിടം പൂന്തോട്ടം ആക്കാനുള്ള തീരുമാനം നന്നായി.വിശാലമായ ധാരാളം സ്ഥലം സെക്രട്ടറി യേറ്റി നു മുന്നില്‍ ഉണ്ട്. ഇത്രയധികം സ്ഥലം പൂന്തോട്ടവും പുല്‍ ത്തകിടിയുമായി മാത്രം ഉപയോഗിക്കാതെ അവ നില നിര്‍ത്തി ക്കൊണ്ടു തന്നെ കൂടുതല്‍ പ്രയോജനകരം ആയി ഉപയോഗപ്പെടുത്താന്‍ കഴിയും.

വികലമായ സൌന്ദര്യ സങ്കല്പം ഉള്ളവരും സൌന്ദര്യ ബോധം തന്നെ ഇല്ലാത്തവരും അധികാരത്തില്‍ വരുന്നത് കൊണ്ടു അവിടെ  ഭാവിയില്‍ കെട്ടിടങ്ങള്‍ ഉയരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ലല്ലോ. മുഖ്യ മന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരുടെ വര്‍ണ്ണ  ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫ്ലെക്സ് ബോര്‍ഡുകള്‍ മതിലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നിരത്തി മനോഹരമായ സെക്രട്ടേറി യറ്റ് മന്ദിരത്തെ വിരൂപം ആക്കുന്നതാണല്ലോ ഇവരുടെ സൌന്ദര്യ ബോധം. സിനിമ നടികളുടെ അല്‍പ്പ വസ്ത്രം കൊണ്ടു ശരീരം പ്രദര്‍ശിപ്പിക്കുന്ന ഗ്ലാമര്‍ പടങ്ങളുടെ  പോസ്ററുകള്‍ നാളെ ഇവിടെ കണ്ടാലും  നാം അത്ഭുത പ്പെടെന്ടതില്ല.

ഒരു ഭൂഗര്‍ഭ പാര്‍കിംഗ് ഏരിയ ക്ക് അനുയോജ്യം ആണീ സ്ഥലം. മനോഹരമായ പൂന്തോട്ടതിനടിയില്‍ മുഴുവന്‍ കാര്‍ പാര്‍കിങ്. സര്‍ക്കാര്‍ വാഹനങ്ങളും ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്യാം. പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി സന്ദര്‍ശകരുടെ വാഹനങ്ങളും അനുവദിക്കാം.

 സമരക്കാരെ നേരിടാനുള്ള പോലീസിന്റെ ഇരുമ്പു വേലികള്‍ ഒരു സ്ഥിരം സംവിധാനം ആയി സെക്രടറി യേറ്റിനെ വികൃതം ആക്കി ഗേറ്റിനു മുന്‍പില്‍ കാണാം. ഇത്തരം സാധനങ്ങളും സമരം നേരിടാനുള്ള സര്‍വസന്നാഹങ്ങളും പോലീസ് വാഹനങ്ങളും ജല പീരങ്കിയും എല്ലാം സൂക്ഷിക്കാനുള്ള സ്ഥലവും ഇതിനുള്ളില്‍ കണ്ടെത്താം. പോലീസിനു വിശ്രമ സ്ഥലം ലഭിക്കും.  അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് "ബങ്കര്‍" ആയും ഈ സ്ഥലം ഉപകരിക്കും.ഇങ്ങിനെ പാര്‍കിംഗ് ഏരിയ ആക്കിയാല്‍ അനെക്സിനും സെന്‍ട്രല്‍ സ്റെഡിയ ത്തിനു ചുറ്റും ഉള്ള റോഡില്‍ രണ്ടും മൂന്നും വരിയായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു ഇപ്പോഴുണ്ടാക്കുന്ന ഗതാഗത കുരുക്ക് പൂര്‍ണമായും ഒഴിവാക്കാം.

കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ്‌ ഇപ്പോഴത്തെ റോഡിനു സമാന്തരം ആയി ഭൂമിക്കടിയില്‍ ഇവിടെ  നിര്‍മ്മിക്കാം.

ജനറല്‍ ആശുപത്രി യിലേക്ക്‌ ഉള്ള റോഡിലേക്ക് ഒരു അടിപ്പാതയും നടപ്പാതയും ഇതിനോടൊപ്പം നിര്‍മിക്കാം എങ്കില്‍ സെക്രടറി യേറ്റി നു മുന്നിലെ ഗതാഗത തടസ്സത്തിനും സ്റ്റാചു വിലെ പാര്‍കിംഗ്നും ഒരു ശാശ്വത പരിഹാരം ആകും.

എല്ലാവരും കൂടി വികസിപ്പിച്ചു വികസിപ്പിച്ച് തിരുവനന്തപുരം ഈ ഗതി ആയി. ഇനി എങ്കിലും സര്‍വം സഹിക്കുന്ന തലസ്ഥാന വാസികളോട് അധികാ രികള്‍ ക്ക് അല്‍പ്പം കരുണ കാട്ടിക്കൂടെ?

2012, ഡിസംബർ 27, വ്യാഴാഴ്‌ച

DELHI GANG RAPE


People who have conscience and consideration for fellow beings have thronged the courtyard of Rashtrapathi Bhavan, the abode of Supreme Power of India to protest against the heinous crime of gang rape in Delhi and to open the cataract ridden eyes of the authorities. Youths, mostly students and girls in large numbers have assembled voluntarily without any call from the lip-servicing politicians, braving the chilly winds and 8 degree C temperature, water jets, lathis and teargas shells of the police and it shows the awakening of the young generation for a rule devoid of insincere and corrupt politicians.

Records show 715 rape cases this year  in Kerala and no youth came out in protest in Kerala which boasts of 100% literacy. Is it not a shame for us?

Here the youths and students are tied to the  political parties surrendering their brain and thinking power and wagging their tails at their masters.  It is time for them to resurrect and react against injustice and social menace without fear.

2012, ഡിസംബർ 12, ബുധനാഴ്‌ച

Public Sector Chairmen

അധികാരങ്ങളും അവകാശങ്ങളും അലവന്‍സുകളും കൂട്ടണം എന്നാവശ്യപ്പെട്ട്‌ കേരളത്തിലെ പൊതു മേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ മാര്‍ കൂടി യോഗം ചെറുക ഉണ്ടായി. ബഹു. മുഖ്യ മന്ത്രിയുടെ സാന്യധ്യത്തില്‍. സ്വന്തം അവകാശങ്ങള്‍ക്കായി മുറ വിളി കൂട്ടുന്ന ഈ ചെയര്‍മാന്‍ മാര്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ  പരിതാപകരം ആയ അവസ്ഥ ഒന്ന് നോക്കാത്തത് എന്താണ്?

എല്ലാ പൊതു മേഖല സ്ഥാപനങ്ങളും നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തി കൊണ്ടിരിക്കുകയാണ്. കാട്ടിലെ തടി തേവരുടെ ആന എന്നാ രീതിയില്‍ ആണ് ഇവയെ കൈകാര്യം ചെയ്യുന്നത്. 

ത്രിതല പഞ്ചായത്ത്‌ സംവിധാനം വന്നതോടെ താഴേ തട്ട് ,ഇട തട്ട് നേതാക്കളെ അധിവസിപ്പിക്കാന്‍ സൗകര്യം ലഭിച്ചു. അവര്‍ക്ക് മുകളില്‍, മന്ത്രി ആകാനുള്ള യോഗ്യത ഉണ്ട് പക്ഷെ അവിടെ എത്തപ്പെടാന്‍ കഴിയാത്ത ഒരു വര്‍ഗം (class) ഉണ്ട്. അവരെ അധിവസിപ്പിക്കാനുള്ള ലാവണങ്ങള്‍ ആണ് പൊതു മേഖല സ്ഥാപനങ്ങള്‍. കാലാ കാലങ്ങള്‍ ആയി ഈ    സ്ഥാപങ്ങളെ കറവ പ്പശുക്കള്‍ ആയാണ് എല്ലവരും കാണുന്നത്. സോപ്പ്, അലക്ക് പോടീ, മരുന്ന്,തുണി തുടങ്ങി ജനങ്ങള്‍ക്ക്‌ ആവശ്യമായ സാധനങ്ങള്‍ ഉദ്പ്പാ ദിപ്പിക്കാനുള്ള വ്യവസായ സ്ഥാപനങ്ങള്‍ പൊതു മേഖലയില്‍ ഉണ്ട്. അവയെല്ലാം നടത്തി നശിപ്പിച്ചു നാനാവിധം ആക്കി ക്കഴിഞ്ഞു. ഇതൊന്നും ചെയര്‍മാന്‍ മാരുടെ നോട്ടത്തില്‍ വരേണ്ട കാര്യങ്ങള്‍ അല്ലെ?

കാറ്‌ , ബംഗാളാവ്, മറ്റു സൌകര്യങ്ങള്‍ തുടങ്ങി എല്ലാം ഇവര്‍ക്കുണ്ട്. ജനങ്ങളുടെ പണം എടുത്തു സുഖിക്കാന്‍ ഉള്ളതാണോ ചെയര്‍മാന്‍ പദവി? എന്താണ് ചെയര്‍മാന്റെ ഉത്തരവാദിത്വങ്ങള്‍? പ്രത്യേക ജോലിയും ഉത്തരവാദിത്വങ്ങളും ഇല്ലെങ്കില്‍ ചെയര്‍മാന്‍ സ്ഥാനം നിര്‍ത്തലാക്കി ക്കൂടെ? അത് ബുദ്ധി മുട്ടാണെങ്കില്‍ അവരുടെ ജോലിയും ചുമതലകളും  എന്താണെന്ന് വ്യക്തമായി നിര്‍ണയിക്കുക. സ്ഥാപങ്ങളുടെ വീഴ്ചക്കും നഷ്ടങ്ങള്‍ക്കും ഒരോന്നിനും  ഇവര്‍ ഉത്തരവാദികള്‍ ആയി വ്യവസ്ഥ ചെയ്യുക. ഇവരുടെ പരിവേദനം കേള്‍ക്കാതെ ബഹു മുഖ്യ മന്ത്രി ഇതാണ് അടിയന്തിരമായി ചെയ്യേണ്ടത്. 

2012, നവംബർ 28, ബുധനാഴ്‌ച

SABARIMALA

ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്ക്‌ നല്‍കുന്ന ഉണ്ണി യപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന്‌ അപ്പം തീയിട്ടു നശിപ്പിച്ചു. സത്യം മൂടി വയ്ക്കാന്‍ കഴിയാതെ വന്നതോട് കൂടി പൂപ്പല്‍ ഉണ്ടായി എന്നു എല്ലാവരും സമ്മതിച്ചു. പക്ഷെ മരിക്കാന്‍ തക്ക വിഷം അപ്പത്തില്‍ ഇല്ല എന്നാണു ഇപ്പോള്‍ പറയുന്നതു. ഏതെങ്കിലും അയ്യപ്പ ഭക്തന്‍ അപ്പം തിന്നു മരിച്ചു വീണാലേ നടപടി എടുക്കൂ എന്നാണോ ഇവരുടെ പക്ഷം?പൂപ്പല്‍ ശരീരത്തിനു ദോഷം ചെയ്യില്ലേ?

പ്രധാന കാര്യം ഇതൊന്നും സൌജന്യം ആയി നല്‍കുന്നതല്ല. അമിത വില ഈടാക്കിയാണ് ഇവ പാവം അയ്യപ്പന്മാര്‍ക്ക് നല്‍കുന്നത്. അപ്പോള്‍ വൃത്തിയായ, വിഷ മല്ലാത്ത ആഹാര സാധനം കൊടുക്കാന്‍ ഇവര്‍ ബാധ്യസ്ഥരെല്ലേ ?  Food Adulteration Act പ്രകാരം എന്തെ ഇതുവരെ case എടുത്തില്ല?

അധികാരികളുടെ കറവപ്പശു ആണ് ശബരിമല . ദൈവ വിശ്വാസത്താല്‍ കഠിന വ്രതം അനുഷ്ഠിച്ചു, മഴയും വെയിലും സഹിച്ചു കാടും മലയും കയറി അയ്യപ്പ സന്നിധിയില്‍ എത്തുന്ന അയ്യപ്പന്മാരെ എല്ലാ തരത്തിലും ചൂഷണം ചെയ്യുകയാണ്. അവര്‍ക്ക് സൌകര്യങ്ങള്‍ ഒന്നും നല്‍കുന്നില്ല. ഹൈക്കോടതി ഇല്ലായിരുന്നുവെങ്കില്‍ ഈ കൊള്ളയില്‍ മനം നൊന്തു  ഭഗവാന്‍ അയ്യപ്പന്‍  മറ്റെവിടെയെങ്കിലും പോയേനെ.

സ്ഥല പരിമിതിയാല്‍ നട്ടം തിരിയുന്ന സന്നിധാനത്ത് നിന്നും അപ്പം അരവണ നിര്‍മാണ പ്ലാന്‍റുകള്‍ മാറ്റുകയാണ് വേണ്ടത്. പകരം നിലയ്ക്കലില്‍  പ്ലാന്റ് തുടങ്ങണം. നിലയ്ക്ക ല്‍ നിന്നും പമ്പയില്‍ നിന്നും ഇവ വില്‍പ്പന നടത്താം . ഇത് കൊണ്ടു പല ഗുണങ്ങളുണ്ട്. സന്നിധാനത്തിലെ തിരക്ക് കുറയും.സാധനങ്ങള്‍ സന്നിധാനത് എത്തിക്കുന്ന വന്‍ ചെലവ് കുറയും.അയ്യപ്പന്മാര്‍ കാണി ക്കയിടുന്ന അരി യും മറ്റും അപ്പത്തിലും അരവണയിലും ഉപയോഗിക്കുന്നത് തടയാം. സ്ഥല സൗകര്യം ഉള്ളത് കൊണ്ടു  അരിയും  ശര്‍ക്കരയും സ്റ്റോക്ക്‌ ചെയ്യുന്നത് നിലവാരം ഉള്ളതാണോ എന്ന് സൌകര്യമായി പരിശോധിക്കാം ഒപ്പം വൃത്തിയായി ഇവ ഉണ്ടാക്കുകയും  ചെയ്യാം.

2012, നവംബർ 13, ചൊവ്വാഴ്ച

സ്ഥലം മാറ്റം

 ഇട വേളയില്‍ തുറക്കുന്ന 
ഓഫീസ് ലൈബ്രറി ക്ക് മുന്നില്‍,
ഇട നാഴിയില്‍
സമയമെത്തും  മുമ്പേ
എത്തും നീയും ഞാനും.
തുറക്കാനായ് കാത്തു നില്‍ക്കും പോലെ.
ആരാലും കാണാതെ
അല്‍പ്പ നേരം തമ്മില്‍ കാണാന്‍.

ലൈബ്രറിക്കു ള്ളില്‍ ഒഴിഞ്ഞ കോണില്‍
ഒതുങ്ങും നമ്മള്‍
വാരികയിലെ കഥയും കവിതയും നോക്കി
പ്രണയം പുരണ്ട വരികള്‍
കാട്ടിത്തരും നീ, മിടുക്കി.
കാമുകീ കാമുകന്‍മാരായി നമ്മള്‍
വിഹരിക്കും  സ്വപ്ന ലോകത്തില്‍.

നിന്‍റെ സ്ഥലം മാറ്റം
നിന്‍റെ  നാട്ടിലേക്ക്
പോയി നീ സന്തോഷത്തോടെ
തരാമെ ന്നേറ്റ ഉമ്മ പോലും തരാതെ.
അല്ലേലും പണ്ടേ
കാണുമ്പോഴുള്ള പ്രണയം മാത്രമേ
നിനക്കെന്നോടു ന്ടായിരിന്നുള്ളൂ.

 


2012, നവംബർ 7, ബുധനാഴ്‌ച

Draconian Act

വ്യവസായ  സ്ഥാപനങ്ങള്‍ക്കെതിരെ ഉള്ള പ്രക്ഷോഭം നിരോധിക്കുകയും അത് ക്രിമിനല്‍ കുറ്റം ആക്കുകയും ചെയ്യുന്ന നിയമം ദൂര വ്യാപകമായ ദോഷ  ഫലങ്ങള്‍ ഉണ്ടാക്കും. സര്‍ക്കാര്‍ അനുവാദം കൊടുത്തു കഴിഞ്ഞാല്‍ അതിനു എതിരെ പ്രതികരിക്കുന്നത് നിയമ ലങ്ഘ്നം ആകും എന്ന് പറയുന്നത് കിരാത നിയമം അല്ലെ? ഭരണ ഘടനാ സാധുത പോലും ഇതിനു കിട്ടില്ല. കാരണം സര്‍ക്കാര്‍ അനുമതി നല്‍കുന്നു എങ്കിലും അതൊരു സ്വകാര്യ വ്യക്തിയുടെ സംരംഭവും സ്വകാര്യ സ്വത്തും ആണ്. അത് പൊതു ജനങ്ങള്‍ക്ക്‌ ദോഷമായി വരുമ്പോള്‍ അതിനെ തിരെ പ്രതികരിക്കുന്നത് തടയുന്നത് ജനങ്ങളുടെ മൌലികാവകാശം നിഷേധിക്കല്‍ ആകും.

 സര്‍കാരിന്റെ മുന്നില്‍ വരുന്ന വ്യവസായ സംരംഭങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നത് വിരലില്‍ എണ്ണാവുന്ന ആള്‍ക്കാര്‍ ഉള്‍പ്പെട്ട ഒരു സമിതി ആണ്. അതില്‍ താല്‍പ്പര കക്ഷികള്‍ ഉണ്ടാകാം. സര്‍കാരിന്റെ നയത്തിനെതിരായി കേന്ദ്ര സര്കാരിനു കത്ത് അയച്ച ഉദ്യോഗസ്തര്‍ നമുക്കുണ്ട്. വ്യവസായങ്ങള്‍ കേരളത്തിനു പുറത്തു കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥരും  നമുക്കുണ്ട്. അവരെപ്പോലുള്ളവര്‍ "അനുമതി സമിതി"  യില്‍ ഉണ്ടാകും. നാടിനും നാട്ടാര്‍ക്കും ഗുണം ചെയ്യുന്നവയാണോ പദ്ധധികള്‍ എന്നവര്‍ നോക്കാറില്ല. നിക്ഷേപത്തിന്റെ വലിപ്പവും (അതില്‍ നിന്നും വീണു കിട്ടുന്ന കമ്മീഷന്‍ ആണ് പ്രധാന നോട്ടം എന്ന് ദോഷൈക ദൃക്കുകള്‍ പറയുമായിരിക്കാം) നിക്ഷേപകരുടെ വലിപ്പവും മാത്രം ആയിരിക്കും അന്ഗീകാരത്തിന്റെ  മാനദണ്ഡം. ഭരണ പക്ഷ എം.എല്‍.എ. മാര്‍ പോലും  അനുമതിക്കും മുന്‍പ് വിശദ വിവരങ്ങള്‍ അറിയാനുള്ള സാധ്യത ഇല്ല. പിന്നെ ജനങ്ങളുടെ കാര്യം പറയേണ്ടല്ലോ? നിയമം വരുന്നത് കൊണ്ടു വിശദാംശങ്ങള്‍ കൂടുതല്‍ രഹസ്യം ആക്കി വയ്ക്കുകയും ചെയ്യും.

കാര്യ കാരണ സഹിതം ജനങ്ങള്‍ ഒരു പദ്ധതി വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ ജന ഹിതത്തിനു എതിരായി പ്രവര്ത്തിക്കണമോ എന്നതാണ് ചോദ്യം. ജനങ്ങളെ വികസന വിരുദ്ധര്‍ എന്ന് മുദ്ര കുത്തി തുറു ങ്കില്‍   അടക്കണമോ ? തിരുവനന്തപുരം മുതല്‍ എറണാകുളം വരെ 216 കിലോ മീറ്റര്‍ റെയില്‍പ്പാത  ഡബിള്‍ ലൈന്‍ ആക്കാന്‍ കഴിഞ്ഞ 36 വര്ഷം ആയി കഴിയാത്തവര്‍ മംഗലാപുരം വരെ ഒരു ബുള്ളറ്റ് ട്രെയിന്‍ പാതയും ആയി വരുമ്പോള്‍ ജനം അതില്‍ അഴിമതി മണക്കുന്നതു സ്വാഭാവികം അല്ലേ ?( 1,20,000 കോടി രൂപ ആണ് പദ്ധതി ചെലവ്).

യഥാര്‍ത്ഥ വികസനം ആണ് ലക്‌ഷ്യം എങ്കില്‍ സംസ്ഥാനത്തെ പൊതു മേഖല വ്യവസായ ശാലകളെ പുനരുജ്ജീവിപ്പിക്കുകയല്ലേ വേണ്ടത്? കെടു കാര്യസ്തത   കൊണ്ടു പൂട്ടിപ്പോവുകയോ പൂട്ടലിന്റെ വക്കത്തു എത്തിനില്‍ക്കുകയോ ആണിവ.  ഏതാണ്ട് 40 വ്യവസായ ശാലകള്‍ കേരള സര്‍ക്കാര്‍ വക പൊതു മേഖലയില്‍ ഉണ്ട്. കാലഹരണപ്പെട്ട ടെക്നോളജി വലിച്ചെറിഞ്ഞു ആധുനിക വല്‍ക്കരിക്കുക, മറ്റു  ഉല്‍പ്പന്ന ങ്ങളിലേക്ക്  'ഡാ യി വേര്‍സി ഫൈ " ചെയ്യുക  എന്നിവയാണ് ചെയ്യേണ്ടത്. വിദേശ മലയാളികള്‍ക്ക് ഷെയര്‍ നല്‍കി അവരുടെ കെട്ടിക്കിടക്കുന്ന പണം ഇതിനായി ഉപയോഗിക്കാം. 

ഭൂമി കൈക്കലാക്കുക എന്നത് മാത്രം ആയിരിക്കുന്നു  ഇന്ന് വ്യവസായം  തുടങ്ങുന്നതിന്റെ പിന്നിലുള്ള ഉദ്ദേശ്യം. പണ്ടു കേരളത്തില്‍ അങ്ങോളം ഇങ്ങോളം തുടങ്ങിയ ഇന്ഡ സ് ട്രിയല്‍ എസ്റ്റേറ്റ്‌ കള്‍ കാട് പിടിച്ചു അന്ന്യാധീനപ്പെട്ടു കിടക്കുന്നു. അടിസ്ഥാന സൌകര്യങ്ങളും  സാമ്പത്തിക സഹായങ്ങളും  നല്‍കുന്നതില്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടാത്തതിനാല്‍ വ്യവസായ സംരംഭകര്‍ അവിടെ നിന്നും നഷ്ടവും ആയി പാലായനം ചെയ്തു. അവ വീണ്ടെടുത്തു അവിടെ ചെറു കിട വ്യവസായങ്ങള്‍ ആരംഭിക്കാം. വന്‍ കിട വ്യവസായികളെ സംരക്ഷിക്കാന്‍  നിയമ നിര്‍മാണം നടത്താതെ, കേരളത്തിനു അനുയോജ്യമായ പരമ്പരാഗത, ചെറു കിട, ഇടത്തരം വ്യവസായ ശാലകള്‍ ആരംഭിക്കാന്‍ അവസരം ഒരുക്കുക യാണ്  സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്.

2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

New Central Ministers from Kerala



     കേന്ദ്ര  മന്ത്രി എന്നാല്‍ രാഷ്ട്രത്തിന്റെ പൊതു സ്വത്താണ്. ഭാരത ത്തിന്റെ മൊത്തം കാര്യങ്ങള്‍ നോക്കെണ്ട്ടവര്‍. സ്വന്തം സംസ്ഥാനം, സ്വന്തം നാട് എന്നീ സങ്കുചിത ക മനസ്തിതിക്ക് അതീതമായി വളരെണ്ട്ടവര്‍. ഈ തത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും  അത് പ്രാവര്‍തികം ആക്കുന്നവരും ആണ് കേരളത്തില്‍ നിന്നും ഇപ്പോള്‍ കേന്ദ്ര മന്തി സഭയില്‍ ഉള്ളവരും പൂര്‍വ കാല മന്ത്രിമാരും. ഇതിനു ഒരു അപവാദം ശ്രീ ഓ. രാജഗോപാല്‍ മാത്രം ആണ്. കേരളത്തില്‍ റെയില്‍വേ വികസനം എന്തെങ്കിലും വന്നിട്ടുന്റെങ്കില്‍ അത് അദേ ഹത്തിന്റെ പ്രത്യേക താല്‍പ്പര്യം ഒന്ന് കൊണ്ടു മാത്രം ആണെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പറയുന്നുണ്ട്. അദ്ദേഹം ഭരണ ഘടനാ ലന്ഘനം നടത്തിയാണോ ഇതൊക്കെ ചെയ്തത് എന്ന്  വിദഗ്ധര്‍ തീരുമാനിക്കട്ടെ.

 മന്ത്രി സഭാ പുന സംഘടനയില്‍ കേരളത്തില്‍ നിന്നും രണ്ടു പ്രഗല്‍ഭര്‍  കൂടി കേന്ദ്ര  മന്ത്രി സഭയില്‍ എത്തുന്നുണ്ട്.  ശ്രീ ശശി തരൂര്‍, ശ്രീ കൊടിക്കുന്നില്‍ സുരേഷ്. വിഴിഞ്ഞം തുറമുഖം,റെയില്‍വേ വികസനം, ഗള്‍ഫ്  വിമാന സര്‍വീസ് തുടങ്ങി കേരളത്തിന്‌  അര്‍ഹമായ അനേകം കാര്യങ്ങള്‍ ത്രിശങ്കു സ്വര്‍ഗത്തില്‍ ആണ്‌. സ്വന്തം സംസ്ഥാനത്തിന് പ്രത്യേക പരിഗണന നല്‍കി കീഴ് വഴക്കം തെറ്റിക്കണം എന്ന് പറയുന്നില്ല. പക്ഷെ അര്‍ഹത പ്പെട്ട കാര്യങ്ങള്‍ സമയ ബന്ധിതം ആയി തീര്‍ക്കാന്‍ പുതിയ മന്ത്രിമാര്‍ ശ്രമിക്കണം എന്ന് കേരളത്തിലെ നിസ്സഹായരായ ജനങ്ങള്‍ ആഗ്രഹിക്കുന്നു.

2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

Exploitation by Drugs Companies



ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെ വില കുതിച്ചുയരുന്നു. സുപ്രീം കോടതി യുടെ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് കമ്പനികള്‍ വില കൂട്ടുന്നത്‌. ജനങ്ങളെയും കോടതിയും കബളിപ്പിക്കാനായി സ്വകാര്യ കുത്തക മരുന്ന് കമ്പനികള്‍ ഒരു മരുന്നില്‍ ഒട്ടും ആവശ്യം ഇല്ലാത്ത മറ്റേതെങ്കിലും ഒരു മരുന്നു കൂടി ചേര്‍ത്ത്, വില കൂട്ടി, നിയന്ത്രണത്തെ മറി കടക്കുന്നു. അത്തരം കപട മരുന്നുകള്‍ യഥേഷ്ടം നിര്‍ദേശിക്കാന്‍, മരുന്നു കളുടെ കൂടെ വരുന്ന ലഘു ലേഖ പോലും വായിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത കുറെ ഡോക്ടര്‍മാരും. ഇത്തരം മരുന്നുകള്‍ കുറിച്ച് കൊടുക്കില്ല എന്നൊരു മനുഷ്യത്വ പരം ആയ നിലപാട് ഡോക്ടര്‍മാര്‍ എടുത്താല്‍ മരുന്ന് കമ്പനികള്‍ രോഗികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാം. മരുന്ന് കമ്പനികളുടെ  സമ്മാന പ്പൊ തികളായും    സൌകര്യങ്ങളായും അവര്‍ നല്‍കുന്ന   പ്രലോഭ നങ്ങളെ   അതിജീവിക്കാനുള്ള ആര്‍ജവം ഡോക്ടര്‍മാരും അവരുടെ സംഘടന യായ ഐ.എം.എ. യും കാണിക്കണം.

5000 കോടി രൂപയുടെ മരുന്ന് വര്ഷം തോറും കച്ചവടം ചെയ്യുന്ന കേരളത്തില്‍ സര്‍കാരിന്റെതായി  ഒരു  മരുന്ന് ഫാക്ടറി ഉണ്ട്. കേ രള സ്റ്റേറ്റ് ഡ്രഗ്സ് & ഫര്‍മസുടികല്‍സ്. കേരളത്തിന്‌ ആവശ്യം ഉള്ളത്ര മരുന്നുകള്‍ ഇവിടെ നിര്‍മ്മിക്കാന്‍  കഴിയും. വ്യവസായ വികസനത്തിനായി എമെര്‍ജിംഗ് കേരള യില്‍ ഭിക്ഷാ പാത്രവും ആയി നടന്ന കേരള ത്തിനു സ്വന്തം മരുന്ന് ഫാക്ടറി ഉണ്ടായിട്ടു കൂടി ആവശ്യത്തിനു മരുന്നുല്‍പാദിപ്പിക്കുവാന്‍ കഴിയുന്നില്ല എന്നത് നമ്മുടെ താല്പ്പര്യ ക്കുറവു ഒന്ന് കൊണ്ടു മാത്രം ആണ്. സര്‍ക്കാര്‍ അധീനതയിലുള്ള ആശുപത്രികളിലും മെഡിക്കല്‍ സ്റൊരുകളിലും  കൂടി മരുന്ന് വിതരണം ചെയ്യാം. അങ്ങിനെ വന്‍കിട കുത്തക മരുന്ന് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാം.

 കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അതീവ ശ്രധാലു ആയ ആരോഗ്യ മന്ത്രി ഇതൊന്നും അറിയുന്നില്ല എന്ന് വിശ്വസിക്കുക പ്രയാസം. എന്നാലും ജന ക്ഷേമത്തെ മുന്‍ നിര്‍ത്തി പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി മന്ത്രി എന്തെങ്കിലും അടിയന്തിരമായി ചെയ്യും  എന്ന് പ്രതീക്ഷിക്കാം.  ഫയര്‍ ബ്രാന്‍ഡ് നേതാക്കള്‍ ആണ് ആലപ്പുഴ യിലെ എം.എല്‍.എ. യും എം.പി.യും. അവരുടെ നാട്ടി ലെ ഫാക്ടറിയുടെ കാര്യം ആയതു കൊണ്ടു  ഇക്കാര്യം അവരും ശ്രദ്ധി ക്കും എന്ന് പ്രതീക്ഷിക്കാം.

2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

KFC

Kentucky Fried Chicken Outlet in Thriuvananthapuram served a  chicken piece with worms wriggling!

Who said it is old and stale?

Chicken is so fresh that the worms eaten by the chicken are not even digested.

Indians are so crazy about the American junk food and they serve Indians fried worms.

Pepsi & Coca Cola refuse to disclose the ingredients. Yet Indians relish it.

Shame on Indians.

Sachin Tendulkar

Sachin Tendulkar says he will leave cricket only when he feels so.


 Is Indian cricket his ancestral property?

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

EMERGING "NEERKOLIS"

INKEL MD Balakrihsnan says that if Kerala Govenment does not give land on 90 year long lease for private projects he will take them to outside Kerala. He does not seem to know even the full-form of INKEL. It was constituted for developing infrastructure in Kerala and not in Tamil Nad or Karnataka and then how the MD can be so foolish and arrogant to threaten the Govenment like this?

He is still in the hangover of the IAS days forgetting that he has retired and being an MD appointed by the Govenrment he is at its mecry and not at the beck and call of the NRIs. His job is just to provide infrastructure within the framework of the policy of the Government and not to formulate policy of his own.

His "caberet" project has already invited wrath of his mentor, the industry miister who has called for his explation.

2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

Fight for Nature

അധികാരത്തില്‍ എത്തിയാല്‍ പ്രകൃതി യെയും മനുഷ്യനെയും മറക്കുന്ന ഒരു പ്രകൃതം ആണ് രാഷ്ട്രീയക്കാര്‍ക്ക്. ആണവ നിലയങ്ങളും എന്ടോസള്‍ഫാനും അണക്കെട്ടുകളും ജനത്തിന് മേല്‍ അടിചെല്‍പ്പിക്കാനുള്ള വ്യഗ്രത യാണ് പിന്നീട് അവര്‍ക്ക്. പശ്ചിമ  ഘട്ട സംരക്ഷണം അവര്‍ക്ക് പുച്ഛം ആണ്. താല്‍ക്കാലിക ലാഭത്തിനു വേണ്ടി  പ്രകൃതിയെ കഴിയുന്നിടത്തോളം ചൂഷണം ചെയ്തു നശിപ്പിക്കാന്‍ ഇവര്‍ കൂട്ട് നില്‍ക്കുന്നു.ഈ പ്രവണതക്ക് ഒരു മാറ്റം ആണ്  ഇന്ന് കേരളത്തില്‍ കാണുന്നത്.  നെല്ലിയാമ്പതി വനം  (ചെറു നെല്ലി എസ്റ്റേറ്റ്‌ ) ഇതിനൊരു നിമിത്തം ആയി പ്രകൃതി സംരക്ഷണത്തിനായികുറെജന പ്രതിനിധികല്‍  ഒത്തു ചേരുന്നു. ഹരിത രാഷ്ട്രീയം എന്ന പുതിയ പേരില്‍.ഇതൊരു നല്ല തുടക്കമാണ്. പ്രകൃതിയെ അനിയന്ത്രിതം ആയി  ചൂഷണം ചെയ്തു നശിപ്പിക്കുന്നത് ആണ് പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം എന്ന് പരസ്യമായി സമ്മതിക്കാന്‍ അവര്‍ തയ്യാറാകുന്നു. കാടിനേയും നാടിനെയും നശിപ്പിച്ചു കൊണ്ടു മനുഷ്യ വംശത്തിനു അധിക കാലം നില നില്പ്പില്ല എന്ന സത്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നു.

പ്രകൃതിക്ക് വേണ്ടിയുള്ള മനുഷ്യ  സ്നേഹികളുടെ നിരന്തരമായ പോരാട്ടവും അവ ജനങ്ങളിലെത്തിക്കാന്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ നടത്തുന്ന സേവനങ്ങളും ആണ് ഇത്തരം ഒരു മാറ്റത്തിന് കാരണം ആയതു. രാഷ്ട്രീയ കാഴ്ചപ്പാടുകളും ഭിന്നതകളും മറന്നു ജനം  പ്രകൃതി     സംരക്ഷണത്തിനായി ഒന്നിക്കുന്ന മുഹൂര്‍ത്തം സമാഗതം ആയിരിക്കുന്നു. ഇതൊരു വലിയ ജന മുന്നേറ്റം ആയി മാറണം. 

2012, ജൂലൈ 30, തിങ്കളാഴ്‌ച

Hike in Power Tariff

വൈദ്യുതി നിരക്ക് വര്‍ധന പാവപ്പെട്ട വന്റെ മേല്‍ മറ്റൊരു ഇരുട്ടടി ആയി. ഈ വര്‍ധനക്ക് പകരം വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കാനും, പാഴാക്കല്‍ ഒഴിവാക്കാനും ഉള്ള ഊര്‍ജിത നടപടികള്‍ കൈക്കൊള്ളൂ കയാണ് വേണ്ടത്.

 വൈകുന്നേരം മുതല്‍ രാവിലെ വരെ 12 മണിക്കൂര്‍ നേരം വഴിയോരങ്ങളില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡുകളില്‍ അതി ശക്തിയേറിയ   വൈദ്യുത ബള്‍ബുകള്‍ പ്രകാശിപ്പിച്ചു ആയിരക്കണക്കിന് കിലോവാട്ട്  വൈദ്യുതി ആണ് കേരളത്തിലുടനീളം കത്തിച്ചു കളയുന്നത്. ചാര്‍ജ് കൂട്ടിയാലും ഇവ നിര്‍ത്തലാക്കില്ല. കാരണം അത് കൂടി ഉല്‍പ്പന്നത്തിന്റെ ഉപഭോക്താക്കളില്‍ നിന്നും അവര്‍ ഈടാക്കി ക്കൊള്ളും. പരസ്യ വിളക്കുകള്‍ അണയും പോഴേക്കും, സ്വര്‍ണക്കടകളുടെയും, തുണി കടകളുടെയും, മറ്റും പതിനായിരക്കണക്കിന് ചതുരശ്ര അടി വിസ്തീര്‍ണമുള്ള, മുഴുവന്‍ ശീതീകരിച്ച, വൈദ്യുത വിളക്കുകളാല്‍ പകല്‍ പോലെ ആക്കിയ ഭീമന്‍ ഷോറൂമുകള്‍ പ്രവര്‍ത്തനം തുടങ്ങുകയായി. അങ്ങിനെ 24 മണിക്കൂറും  വൈദ്യുതി     മുഴുവന്‍ കത്തിച്ചു കളയുന്നത് ഇവരാണ്. വര്‍ധിച്ച     വൈദ്യുതി വില ഇവര്‍   ഉല്പന്നങ്ങളുടെ  വില വര്‍ധനയിലൂടെ   ഉപഭോക്താക്കളുടെ മേല്‍ അടിച്ചേ ല്പ്പിക്കും. പരസ്യ ബോര്‍ഡുകളിലെ വിളക്കുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കണം. വലിയ കച്ചവട സ്ഥാപനങ്ങളും ഷോപ്പിംഗ്‌ മാളുകളും വൈകുന്നേരം 7 മണിക്ക് അടക്കണം. ഇത് അവരുടെ കച്ചവടത്തെ ബാധിക്കും എന്ന്  പറയുന്നത് ശരിയല്ല. കാരണം എപ്പോഴായാലും അവിടെ നിന്ന് തന്നെ അല്ലെ സാധനം വാങ്ങാന്‍ പറ്റൂ? എല്ലാ ഫ്ലാറ്റുകള്‍ക്കും, വലിയ കെട്ടിടങ്ങള്‍ക്കും സൌരോര്‍ജ ഉല്‍പ്പാദനം നിര്‍ബന്ധം  ആക്കണം. ഇത് നിയമം മുഖേന ബാധകം ആക്കണം. 

 വൈദ്യുതി വളരെ അധികം ഉപയോഗിക്കുന്ന  തിരുവനന്തപുരം ടെക്നോപാര്‍ക്ക്പോലും തങ്ങളുടെ  വലിയ കെട്ടിട സമുച്ചയങ്ങളില്‍ നിന്നും   സൌരോര്‍ജം     ഉല്‍പ്പാദിപ്പിച്ചു മാതൃക കാട്ടാനും, തങ്ങളുടെ കടമ നിര്‍വഹിക്കാനും തയ്യാറാകാത്തത് ജനങ്ങളുടെ മനോ നില ആണ് പ്രകടമാക്കുന്നത്.  ഇതെല്ലാം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്തര്‍ ആണ് തങ്ങള്‍ക്കു യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന ജനങ്ങളുടെ ചിന്താഗതി ആണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.    മഴവെള്ള സംഭരണത്തിലും  ഇവര്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. 

25 ശതമാനം ആണ് കേരളത്തില്‍ വൈദ്യുതി പ്രസരണ,വിതരണ നഷ്ടം. ഇത്രയും ഭീമമായ നഷ്ടത്തിന്റെ  ഭാരം കൂടി പാവപ്പെട്ടവന്റെ തലയില്‍ കെട്ടി വക്കുക അല്ലെ ഇവിടെ? ഈ നഷ്ടം കുറക്കാനുള്ള നടപടി കൂടി അടിയന്തിരമായി എടുക്കാന്‍ സര്‍കാരിന്  ഉത്തരവാദിത്വം ഉണ്ട്.                 

   

2012, ജൂലൈ 23, തിങ്കളാഴ്‌ച

PUBLIC TOILETS


 പൊതു നിരത്തില്‍ മൂത്രമൊഴിച്ചാല്‍ പിഴ ഈടാക്കാനായി കേരളത്തില്‍ നിയമം കൊണ്ടു വരുന്നു. ലാഘവ ബുദ്ധിയോടെ യുള്ള ഈ നിയമം കൊണ്ടു പ്രശ്നം അവസാനിക്കുന്നില്ല. മൂത്രപ്പുരകള്‍ ഇല്ലാത്തതിനാല്‍, താങ്ങാവുന്നതിനും അപ്പുറത്ത് ആകുമ്പോള്‍, നിര്‍വാഹം ഇല്ലാതെ റോഡരുകില്‍ ഈ കര്‍മം നിര്‍വഹിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാകുകയാണ്. അല്ലാതെ spanish fly എന്ന  സിനിമയില്‍ കാണിച്ചത് പോലെ, പൊതു പ്രകടനം നടത്തി ആസ്വദിക്കുക അല്ല. ഈ സാഹസത്തിനു മുതിരാത്ത സ്ത്രീകളുടെ കാര്യം പരിതാപകരം ആണ്. തിരിച്ചു വീട്ടില്‍ എത്തുന്നത്‌ വരെ സമ്മര്‍ ദവും പേറി കഴിയാന്‍ അവര്‍ വിധിക്കപ്പെട്ടിരിക്കുന്നു. തല്‍ ഫലമായുണ്ടാകുന്ന മൂത്രാശയ രോഗങ്ങളും.

 പൊതു സ്ഥലങ്ങളില്‍ ആവശ്യത്തിനു  ടോയിലറ്റുകള്‍ ഇല്ല. ഉള്ളവ ആകട്ടെ വൃത്തി ഹീനവും മാരക രോഗങ്ങള്‍ പടര്‍ത്തുന്നവയും. ദീര്‍ഘ ദൂര  റോഡ്‌  യാത്രക്കാര്‍ ആണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. നിയമം കൊണ്ടു വരുന്നതിനു മുന്‍പ് പൊതു സ്ഥലങ്ങളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കാന്‍ ഉള്ള ബാധ്യത സര്‍കാരിന്  ഉണ്ട്. 


പുതിയ  "ഇ-ടോയിലറ്റുകള്‍ " വെടിപ്പും  വൃത്തിയും ഉള്ളതാണ്, കൂടാതെ സ്ഥാപിക്കാന്‍ അധിക
സ്ഥലവും വേണ്ട. പ്രധാന നിരത്തു കളില്‍ ജങ്ക്ഷനുകളില്‍ എ.ടി.എം. കൌണ്ടറുകള്‍ പോലെ "ഇ-ടോയിലറ്റുകള്‍" സ്ഥാപിക്കണം. കൂടാതെ നഗരങ്ങളിലും, ടൌണുകളിലും പൊതു സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കണം. എല്ലാ റെസ്റാരന്റുകളിലും, ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌ കളിലും,പെട്രോള്‍ പമ്പ് കളിലും സൌകര്യവും ശുചിത്വവും ഉള്ള   "ഇ-ടോയിലറ്റുകള്‍" നിര്‍ബന്ധമാക്കണം.


 ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഈ നിയമത്തിന്റെ ആവശ്യം തന്നെ ഇല്ലാതെ വരും. കാരണം തുറസ്സായി ഇത് ചെയ്യാന്‍   ആര്‍ക്കും   താല്‍പ്പര്യം ഇല്ലല്ലോ ? 


എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ''ടോയിലറ്റ് വേസ്റ്റ്‌ ഡിസ്പോസല്‍ പ്ലാന്‍റ് " സ്ഥാപിക്കണം എന്ന് കഴിഞ്ഞ വര്‍ഷം ഒരു പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ ബഹു. കേരള ഹൈ ക്കോടതി സര്‍കാരിനോട് നിര്‍ദേശിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ കോടതി വിധി നടപ്പാക്കാതെ ആണ്  പുതിയ നിയമങ്ങളും ആയി വരുന്നത്.                                                        

2012, ജൂലൈ 12, വ്യാഴാഴ്‌ച

വയല്‍ നികത്തു നിയമം

" അരി യുണ്ടെ ന്നാലങ്ങോര ന്തരിക്കുകില്ലല്ലോ
എന്ന് അന്ത്യ കര്‍മങ്ങള്‍ക്ക് അരി ചോദിച്ചവരോട്, ഭര്‍ത്താവ് മരിച്ചു കിടക്കുന്ന സ്ത്രീ, വൈലോപ്പിള്ളി യുടെ 'കന്നി  ക്കൊയ്തി'ല്‍ പറഞ്ഞത് പോലെ, മരിച്ചവര്‍ക്ക് വായ്ക്കരി ഇടാന്‍ ഉള്ള അരി പോലും കേരളത്തില്‍ ഇല്ലാത്ത ഒരു സ്ഥിതി വിശേഷം ആയിരിക്കും,നെല്‍ വയലുകള്‍ നികത്തുന്നത് നിയമ വിധേയം ആക്കാനുള്ള തീരുമാനം നടപ്പില്‍ ആക്കുന്നതോട് കൂടി സംജാതം ആകുന്നത്. 

കാലാ കാലങ്ങളിലായി, നിയമം കൈയ്യി ല്‍ എടുത്തും, നിയമത്തെ നോക്ക് കുത്തി ആക്കിയും, നിയമ പാലകരെയും നിയമ നിര്‍മാതാക്കളെയും സ്വാധീനിച്ചും, അവരുടെ  ഒത്താശയോടും വയലും തണ്ണീര്‍  തടങ്ങളും നികത്തി കേരളത്തെ ഭൂ മാ ഫിയക്കാര്‍  തരിശു ഭൂമി ആക്കി    ഇരിക്കുകയാണ്. കുട്ടനാട്ടില്‍ കായലില്‍ കൃഷി ചെയ്തു കേരളത്തിന്‌ നെല്ല് നല്‍കിയിരുന്ന മുരിക്കനെ ബൂര്‍ഷ്വ എന്ന് മുദ്ര കുത്തി കൃഷി നിര്‍ത്തിച്ചു. ആക്രമ ട്രേഡ് യുണിയനിസ ത്തിലൂടെ കര്‍ഷകരെ  ദ്രോഹിച്ചും ഭീഷണി പ്പെടുതിയും കൃഷിയില്‍ നിന്നും പിന്തിരിപ്പിച്ചു നെല്‍ കൃഷി ലാഭകരം അല്ലെന്നു പ്രചരിപ്പിച്ചു നിലം നികത്തി കര ആക്കി എടുക്കുകയാണ് ഭൂ മാഫിയകളും  രാഷ്ട്രീയക്കാരുടെ ബിനാമികളും. ഒരു പിടി അരിക്കായി തമിഴ് നാട്ടിന്റെയും  ആന്ധ്രയുടെയും മുന്നില്‍ യാചിക്കെന്ട ഗതി കേടില്‍ ആണ് പ്രബുദ്ധരായ കേരള മക്കള്‍ ഇന്ന്. 

അംബര  ചുംബികള്‍ ആയ കോണ്‍ ക്രീറ്റ് മന്ദിരങ്ങള്‍ കെട്ടി ഉയര്‍ത്താന്‍ ആണ് നെല്‍ വയലുകള്‍ നികത്തുന്നത്. 11 ലക്ഷത്തില്‍ ഏറെ വീടുകള്‍ ആണ് ആളുകള്‍ താമസിക്കാന്‍ ഇല്ലാതെ കേരളത്തില്‍ ഇന്ന് ഒഴിഞ്ഞു കിടക്കുന്നത്. ആ കേരളത്തില്‍ ആണ് വീണ്ടും വീടുകളും ഫ്ലാറ്റുകളും കെട്ടി പ്പൊക്കുന്നത്.  ആയിരക്കണക്കിന് ടണ്‍ മണല്, കല്ല്‌, തടി, വെള്ളം തുടങ്ങിയ എല്ലാവര്ക്കും അവകാശപ്പെട്ട പ്രകൃതി വിഭവങ്ങള്‍ ആണ് ഇതിനു വേണ്ടി നശിപ്പിക്കപ്പെടു ന്നത്.  ആര്‍ക്കു വേണ്ടി? കുറെ കല്ലപ്പണ ക്കാര്‍ക്ക് വേണ്ടി. അവരുടെ സുഖ ഭോഗങ്ങള്‍ക്ക് വേണ്ടി ഒരു നാടിനെയാണ് നശിപ്പിക്കുന്നത്. സംസ്ഥാന സര്‍കാരിന്റെ പൊതു ബജറ്റ് ഇല്‍ ആയിരക്കണക്കിന് രൂപ വക ഇരുത്തി ക്കാന്‍ തക്ക സ്വാധീനവും ശക്തിയും ഉള്ളവര്‍ ആണ് ഭൂ മാഫിയ. മനുഷ്യ രാശിയുടെ പൊതു സ്വത്ത്‌ ആയ തണ്ണീര്‍ ത്തടങ്ങളും നെല്‍ വയലും സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ധര്‍മം  ആണ്. ഇനി അവശേഷിക്കുന്ന അല്‍പ്പ മാത്രം ആയ നെല്‍വയല്‍ എങ്കിലും ഭൂ മാഫിയക്ക് തീറെഴുതി കൊടുക്കാതെ നമുക്ക് കാത്തു സൂക്ഷിക്കാം. 


2012, ജൂൺ 20, ബുധനാഴ്‌ച

GM Rice-വിത്തു കാള

ജനിതക മാറ്റം വരുത്തിയ നെല്ല് കേരളത്തില്‍ കൃഷി ചെയ്യാനായി ഒരു ആഗോള വിത്ത് കാള രംഗ പ്രവേശനം ചെയ്തിരിക്കുന്നു. മോന്സാന്റോ പോലെ ഭീകരന്‍ ആയ ജര്‍മന്‍ കമ്പനി ബെയര്‍ ബയോ സയന്‍സ് ആണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു മുന്നില്‍ കൃഷിക്കായി അനുമതി തേടിയിരിക്കുന്നത്. വഴുതന പരുത്തി എന്നീ ജി.എം. വിളകള്‍ കൊണ്ടു ഭാരതത്തില്‍ നാശം വിതച്ചതിന് ശേഷമാണ്  ജി.എം. നെല്ലുമായി വരുന്നത്. 

വിത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത ഈ ഇനങ്ങളുടെ ഓരോ കൃഷിക്കും ശേഷം കര്‍ഷകര്‍ കുത്തകക്കാര്‍ ആയ ഈ വിത്ത് കാളകളുടെ കയ്യില്‍ നിന്നും അവര്‍ പറയുന്ന പണം കൊടുത്തു വിത്ത് വാങ്ങണം. (250 ഗ്രാം ബി.ടി. കോട്ടന്‍ വിത്തിന് വില 1700 രൂപ!). കൂടാതെ ജനിതക വൈവിധ്യമുള്ള, നമ്മുടെ നാട്ടിന് അനുയോജ്യം ആയ നാടന്‍ വിത്തുകള്‍ കൊണ്ടുള്ള കൃഷിക്ക് പകരം ഒരിനം വിത്ത് കൊണ്ടുള്ള വിനാശകരവും അപകടകരവും ആയ കൃഷി ആണ് ഈ ജി.എം. വിത്തുകളിലൂടെ നടത്തുന്നത്. ഒരിനം വിത്ത് കൊണ്ട് രാജ്യം ആകെ ഉരുളക്കിഴങ്ങ് കൃഷി നടത്തിയ അയര്‍ലണ്ടില്‍ ഒരു ഫംഗസ്  ആക്രമണം കൊണ്ടു മൊത്തം കൃഷിയും നശിച്ചത് ഇതിനു ഉദാഹരണം ആണ്.


1,10,000  ഇനം നെല്ല് ഉണ്ടായിരുന്ന ഭാരതത്തില്‍ ഇന്നത്‌ പതിനായിരത്തില്‍ താഴെ ആയിരിക്കുന്നു. കേരളത്തില്‍ ഉണ്ടായിരുന്ന 4000 വിത്തിനങ്ങള്‍ ഇന്ന് 400 ആയി ചുരുങ്ങിയിരിക്കുന്നു. ജനിതക വൈവിധ്യം ഉള്ള, രോഗ പ്രതിരോധ ശേഷി ഉള്ള, നാടിനു അനുയോജ്യമായ പരമ്പരാഗത നാടന്‍ വിത്തിനങ്ങള്‍ നാശത്തിന്റെ വക്കിലാണ്. ജനിതക മാറ്റം വരുത്തിയ നെല്‍ വിത്തിന്റെ വരവോടെ നാടിന്റെ ജൈവ വൈവിധ്യം എന്നന്നേക്കും ആയി അസ്തമിക്കും. 


നമ്മുടെ മണ്ണ് ഫല ഭൂയിഷ്ടം ആന്നു. ആയിരക്കണക്കിന് ബാക്ടീരിയകള്‍ അനുയോജ്യമായ കാലാവസ്ഥയില്‍ മണ്ണ് സമ്പുഷ്ടമാക്കുന്നു. വിളകള്‍ക്ക് ആവശ്യമായ ഭക്ഷണം സ്വയം പാകം ചെയ്യുന്നതാണ് നമ്മുടെ മണ്ണ്. നാടന്‍ വിത്തിനങ്ങള്‍ രാസ  വള  പ്രയോഗം ഇല്ലാതെ തന്നെ നല്ല വിളവു തരുന്ന മണ്ണാണിത്. ഈ മണ്ണ് നശിപ്പിച്ചു  യുറോപ്പിലെയും അമേരിക്കയിലെയും പോലത്തെ ജീവനില്ലാത്ത  മണ്ണാക്കി നമ്മുടെ നാടിനെ നശിപ്പിക്കാനാണ് ബെയര്‍ എന്നാ വിത്ത് കാള വരുന്നത്.  അവരെ ഈ മണ്ണില്‍ ഇറങ്ങാന്‍ അനുവദിക്കരുത്. സര്‍വ ശക്തിയും എടുത്തു നമ്മള്‍ക്ക് പോരാടാം.

2012, ജൂൺ 11, തിങ്കളാഴ്‌ച

Mohanlal against political murder

അന്‍പത്തൊന്നു വെട്ടേറ്റു പ്രാണന്‍ പിടഞ്ഞു പോയ മകന്റെ ദാരുണ വിയോഗത്തില്‍ ടി. പി. ചന്ദ്രശേഖരന്റെ അമ്മക്ക് ഉണ്ടായ ദുഖം മനസ്സിലാക്കാന്‍ മോഹന്‍ലാലിനു സ്വന്തം അമ്മ ആശുപത്രി കിടക്കയില്‍ ആകേണ്ടി വന്നു. അമ്മാമാര്‍ക്ക് സ്നേഹം നല്‍കുകയും അവരുടെ വാത്സല്യം ആവോളം നുകരുകയും ചെയ്ത എത്ര എത്ര കഥാ പാത്രങ്ങളെ ആണ് മോഹന്‍ലാല്‍ വെള്ളി തിരയില്‍ അവതരിപ്പിച്ചത്? അതിന്റെ ഒരു അംശം പോലും ജീവിതത്തില്‍ പകര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് സഹതാപം തോന്നുന്നു. ഒരു നടന്‍ ആണല്ലോ. അതഭിനയം. ഇതും അഭിനയം.

ഏതായാലും ഒരു സത്യം പറഞ്ഞു. ഇവിടെ ജീവിക്കാന്‍ പേടി ആണെന്ന്. സിനിമ, സാംസ്കാരിക രംഗത്തുള്ളവരും അഭിപ്രായം പരയാതത് ഇതേ പേടി കൊണ്ടായിരിക്കും.

ഇവിടെ എല്ലാം രാഷ്ട്രീയം കലര്‍ത്തി വിഷ മായം ആക്കി ഇരിക്കുന്നു. അന്യ പാര്ടിക്കാരന്‍ മരിച്ചാല്‍ ആഘോഷം. സ്വന്തം പാര്ടിക്കാരന്‍ ആണെങ്കില്‍ മുതല കണ്ണീര്‍. മുതലെടുപ്പിന് വേണ്ടി. മനുഷ്യന്‍ ആണ് ഇങ്ങിനെ മരിച്ചു വീഴുന്നത് എന്ന് നോക്കുന്നില്ല. ചിലര്‍ പണത്തിനു വേണ്ടി പാര്‍ടി പത്രത്തിലും പ്രസസ്തിക്ക് വേണ്ടി മറ്റു നിലവാരം ഉള്ള പത്രത്തിലും എഴുതുന്നു. കഥകളിലൂടെയും കവിതകളിലൂടെയും സ്നേഹത്തിന്റെ തേനും പാലും ഒഴുക്കുന്ന, മനുഷ്യ രാശിയെ സഹാനുഭൂതിയോടെ കാണുന്ന സാഹിത്യ കാരന്മാരും മൌനം എന്ന   മണ്ണിന്റെ പുറ്റില്‍ അഭയം തേടുന്നു. ഒരു കാര്യം ചെയ്തു അവര്‍. ഉണ്ട ചോറിനു നന്ദി കാട്ടി. ഇനിയും കിട്ടാനുള്ള ചോറിനു വേണ്ടി ബാലിക്കാക്കകളെ പ്പോലെ കാത്തിരിക്കട്ടെ അവര്‍.

2012, മേയ് 18, വെള്ളിയാഴ്‌ച

EMPOWERED COMMITTEE -Mullaperiyar

"ഉന്നതാധികാര സമിതി" എന്ന പ്രയോഗം ' Empowered Committee' എന്നു ഇംഗ്ലീഷില്‍ പറയുന്നതിന്റെ പരി ഭാഷ ആയിട്ടാണ് ഉപയോഗിച്ച് കാണുന്നത് . ഇത് തെറ്റാണ്. "അധികാരപ്പെടുത്തിയസമിതി" എന്നതാണ്  ശരി. 'ഉന്നതാധികാരം' എന്ന് കേള്‍ക്കുമ്പോള്‍ വലിയ അധികാരം ഉള്ള സമിതി എന്നാ ധ്വനി ആണ് ഉന്ടാകുന്നത്.

 മുല്ലപെരിയാര്‍ സമിതി ക്ക്  സുപ്രീം  കോടതിയെക്കാള്‍, അല്ലെങ്കില്‍ അത്ര തന്നെ അധികാരം ഉണ്ടെന്നുള്ള ഒരു പരിവേഷം കിട്ടിയത്  ' ഉന്നതാധികാര സമിതി' എന്നാ തെറ്റായ പ്രയോഗതിലൂടെ ആണ്. 

അങ്ങിനെ അതിനെ പേടിച്ചു പഞ്ച പുച്ഛം അടക്കി നിന്നതിനാല്‍ ആണ് കേരളത്തിന്റെ വാദ ങ്ങള്‍ റിപ്പോര്‍ട്ടില്‍ കാണാതെ പോയതും.
 

2012, മേയ് 10, വ്യാഴാഴ്‌ച

No jail for Italians?

മലയാളി മീന്‍ പിടിത്തക്കാരെ കൊല ചെയ്ത കേസിലെ പ്രതികള്‍ ആയ 2 ഇറ്റലിക്കാരെ ജയിലിനു പുറത്തു താമസിപ്പിക്കാന്‍ എതിര്‍പ്പ് ഇല്ലെന്നു കേരളം സുപ്രീം കോടതിയില്‍ പറഞ്ഞു. പുറത്തു സുരക്ഷ സൌ ക ര്യങ്ങള്‍ ഒരുക്കാനും മറ്റും ആയി ലക്ഷ കണക്കിന് രൂപ ആണ് വേണ്ടി വരുന്നത്. 

ഉമ്മന്‍ ചാണ്ടി യുടെ സഹ പ്രവര്‍ത്തകന്‍ ആയ മന്ത്രി ബാല കൃഷ്ണ പിള്ള ഒരു വര്ഷം കിടന്നത് ഇതേ ജയിലില്‍ ആണ്. കേന്ദ്ര മന്ത്രി രാജ 2 ജി കേസില്‍ പ്രതി ആയി 15 മാസം ആയി ജയിലില്‍ കിടക്കുന്നു. അതെ തിഹാര്‍ ജയിലില്‍ പാര്‍ ല മെന്റ് മെമ്പര്‍ മാര്‍  ആയ കനീ   മൊഴി  കിടന്നു  6 മാസം.  കല്‍ മാടി  10 മാസവും. സെക്രടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ജയിലില്‍ കിടന്നു വളരെ നാളുകള്‍ . 

ഇവര്‍ക്കൊക്കെ ജയിലില്‍ കഴിയാമെങ്കില്‍ കൊലക്കേസ് പ്രതികള്‍ ആയ ഇറ്റലി ക്കാര്‍ക്ക് വേണ്ടി എന്ത് കൊണ്ടു
ജൈലിനു  പുറത്തു   സുഖ വാസം ഒരുക്കുന്നു? ഇത് തെറ്റായ കീഴ് വഴക്കം ആണ്. ഇവരെ ജയില്‍ നു പുറത്ത് താമസിപ്പിക്കാന്‍ ഒരു കോടതിയും പറഞ്ഞ ട്ടില്ല.  ഇറ്റലി ക്കാര്‍ക് ആവശ്യം ആയ സൗകര്യം നല്‍കി അക്കാര്യം സുപ്രീം കോടതിയെ  അറിയിക്കുക ആണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്.

2012, മേയ് 3, വ്യാഴാഴ്‌ച

In the Name of Jesus.

യേശുവിന്റെ നാമത്തില്‍  ഞാന്‍ പണം വാങ്ങുന്നു, എന്റെ ബന്ധുക്കളെ കൊന്നവര്‍ക്ക്  മാപ്പ് കൊടുക്കുന്നു, അവര്‍ക്കെതിരെ ഒരു കോടതിയിലും സത്യം ബോധിപ്പിക്കുക ഇല്ല എന്നും  ഒരു കോടതിയിലും കേസു കൊടുക്കില്ല എന്നും എഴുതിതരുന്നു. 

ഇങ്ങിനെ ആയിരുന്നു ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥിതി യെ തോല്‍പ്പിക്കാനുള്ള കരാര്‍    ഇറ്റാലിയന്‍ സര്കാരും മീന്‍ പിടുത്തക്കാരുടെ ബന്ധുക്കളും തമ്മില്‍ ഒപ്പ് വച്ചത്. ഇറ്റലിക്കാര്‍ കപ്പലില്‍ നിന്നും   വെടി   വെച്ച് കൊന്ന മീന്‍ പിടിത്ത ക്കാരുടെ  കുടുംബാന്ഗങ്ങള്‍ ക്ക്  കോടി  കണക്കിന് പണം നല്‍കി അവരുടെ വായ്‌ മൂടി ക്കെട്ടാന്‍ ശ്രമിച്ചപ്പോള്‍ തന്നെ 
അത് ക്രിമിനല്‍ കേസിനെ പ്രതികൂലം ആയി ബാധിക്കും എന്ന് സാമാന്യ ബോധം ഉള്ള എല്ലാ മനുഷ്മനുഷര്‍ക്കും 
അറിയാം ആയിരുന്നു. താല്‍പ്പര കക്ഷികള്‍  അങ്ങിനെ അല്ല എന്ന്  പ്രചരിപ്പിക്കാന്‍ നല്ല വണ്ണം ശ്രമിക്കുകയും ചെയ്തു. 

ഇറ്റാലിയന്‍ കൊലയാളികള്‍ക്ക് എതിരെയോ കപ്പല്‍ മുതലാളിമാര്‍ക്ക്   എതിരെയോ ഇറ്റലിക്ക് എതിരെയോ ഒരു കാരണ വശാലും ഒരു കോടതിയിലും മൊഴി കൊടുക്കുകയില്ല എന്ന വിചിത്രീമായ സമ്മത പത്രം ആണ് ഈ പാവങ്ങളെ ക്കൊണ്ടു ഇറ്റലി ക്കാര്‍ എഴുതി വാങ്ങിച്ചത്.

ഇതൊരു നഷ്ട പരിഹാരം ആയി കണക്കാക്കാന്‍ പറ്റില്ല. ഇത് ഇറ്റലി ക്കാരെ  രക്ഷിക്കാന്‍ നല്‍കിയ കൈക്കൂലി മാത്രം ആണ്. സത്യം കോടതിയില്‍ ബോധിപ്പിക്കാതിരിക്കാന്‍ ഉള്ള പ്രതി ഫലം. ഇതിനു   കൂട്ട് നിന്നതു ഭാരതീയരായ വക്കീലന്മാര്‍ ആണ് എന്നത് രാജ്യ സ്നേഹികള്‍ ആയ ഭാരതീയര്‍ക്കു അപമാനം 
ആണ്. അവര്‍ക്കും ഇത്തരം ഒരു കരാര്‍ ഉണ്ടാക്കുന്നതിനു കോടിക്കണക്കിനു പണം കിട്ടിക്കാനില്ലേ? പണത്തിനു വേണ്ടി രാജ്യത്തിന്റെ വ്യവസ്ഥകളെ അട്ടി മാറിക്കാന്‍ തയ്യാര്‍ ആകുന്നവര്‍. രാഷ്ട്രീയ, മത, വര്‍ഗീയ  ശക്തി കളുടെ അവിശുദ്ധ കൂട്ട് കെട്ടിന്റെ ഫലം ആണീ കരാര്‍. 

അവസാനം പരമോന്നത  കോടതി വേണ്ടി വന്നു നമ്മുടെ നാടിന്റെ നീതി ന്യായ വ്യവസ്ഥയെ യും നമ്മുടെ അഭിമാനവും രക്ഷിക്കാന്‍.

ഈ കള്ള നാണയങ്ങളെ നമ്മള്‍ ഒറ്റ പ്പെടുത്തുക.

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

Koodamkulam Nuclear Project

സാമാന്യ ബുദ്ധിയോ സമൂഹത്തോട്  പ്രതിബദ്ധതയോ ഇല്ലാത്ത ഒരു വര്‍ഗമാണ് ശാസ്ത്രഞ്ജര്‍.. കണ്ണിന്റെ വശങ്ങളില്‍ മറ ഘടിപ്പിച്ച കുതിരയെ പ്പോലെ ആണവര്‍. നേരെ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും. ചുറ്റുപാടും   നടക്കുന്നത്  കാണാറും ഇല്ല ശ്രദ്ധി ക്കാറും ഇല്ല. ഗവേഷണ ഫലം സമൂഹത്തിനു എന്ത് ഗുണം   ചെയ്യും എന്നതല്ല അതിലൂടെ തങ്ങള്‍ക്കു എന്ത് നേട്ടം ലഭിക്കും എന്നാണ് അവരുടെ നോട്ടം. ഗവേഷണം വെറും കച്ചവടം ആയി മാറി ക്കൊണ്ടിരിക്കുകയാണ്. കുത്തക മുതലാളിമാര്‍ തങ്ങളുടെ ആവശ്യത്തിനു വേണ്ടി സ്പോണ്‍സർ  ചെയ്യുന്ന ഗവേഷണങ്ങള്‍  ആണ് ഇന്ന് അധികം  ശാസ്ത്രഞ്ജൻമാരും ചെയ്യുന്നത്. ഭാരതത്തില്‍ ആണവ Reactor കള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത യെ പ്പറ്റിയും അതിന്റെ ഗുണ ഗണങ്ങളെ പ്പറ്റിയും ഘോര ഘോരം പ്രസംഗം നടത്തുക ആണ് ചില ശാസ്ട്രന്ജന്മാര്‍. അവ പ്രാവര്‍ത്തികം ആകുന്നതോട്  കൂടി ഭാരതത്തിന്റെ എല്ലാ പ്രശ്നങ്ങളും എന്നന്നേക്കുമായി അവസാനിക്കും എന്നും ഭാവി ഭാസുരം ആകുകയും ചെയ്യും എന്ന രീതിയില്‍ ആണ് അവരുടെ പ്രചരണം. എത്രെയേറെ സുരക്ഷാ നടപടികള്‍ കൈ ക്കൊണ്ടാലും അപകടം സംഭവിക്കാന്‍ അതിയായ സാധ്യത ഉള്ളതും അത്തരം ഒരു  അപകടം വരും തല മുറകളെ പ്പോലും ദുരിതത്തില്‍ ആഴ്തുകയും ചെയ്യും എന്നുള്ളത് ഒരു നഗ്ന സത്യം ആണ്. ചെര്‍ണോബില്‍ അപകടത്തില്‍ പത്തു ലക്ഷത്തില്‍ ഏറെ പ്പേരാണ് മരിച്ചത്. ഫുക്കുഷിമയില്‍ ഇന്നും ആണവ വികിരണം തുടരുക യാണ്.

 അമേരിക്ക ഉള്‍പ്പടെ പാശ്ചാത്യ രാജ്യങ്ങള്‍ പുതിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നില്ല. എന്നിട്ടും ആണവ reactor കള്‍ക്ക്  വേണ്ടി മുറ വിളി കൂട്ടുക ആണ് കൂലി പ്പടയാളികള്‍ ആയ ഭാരത ശാസ്ട്രന്ജന്മാര്‍. കുറെ രാഷ്ട്രീയ ക്കാരുടെ ആവശ്യം മാത്രം ആണ് ആണവ reactor കള്‍. അതി ഭീമം ആയ സാമ്പത്തിക നിക്ഷേപം ആണീ പദ്ധതികള്‍ക്ക് വേണ്ടത്. അതില്‍ നിന്നും തട്ടി എടുക്കാവുന്ന പണം ആണവരുടെ ലക്‌ഷ്യം. വെറും പത്തു ശതമാനം കമ്മീഷന്‍ തന്നെ ആയിര കണക്കിന് കോടി വരുമല്ലോ? ഉദാഹരണം ആയി, തിരുവനന്തപുരം -എറണാകുളം തീവണ്ടി പ്പാത വന്നിട്ട് നാല്‍പ്പതു വര്ഷം കഴിഞ്ഞു. ആ 200 കിലോ മീറ്റര്‍ പാത ഇരട്ടിപ്പിക്കാനും വൈദ്യുതീ കരിക്കാനും കഴിയാത്ത അധികാരികള്‍ ആണ്  ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ നും ബുള്ളെറ്റ് ട്രെയിന്‍നും വേണ്ടി പദ്ധതി കൊണ്ടു വരുന്നത്. റോഡുകള്‍ നന്നാക്കാന്‍ കഴിയാത്തവരാണ് ഓരോ ജില്ലയിലും എയര്‍പോര്‍ട്ട് ഉണ്ടാക്കാന്‍ നോക്കുന്നത്. വേമ്പനാട് കായലിന്റെ ആവാസ വ്യവസ്ഥ തകര്‍ത്തു പരിസ്ഥിതി നാശം വരുത്തുന്ന കായലിനു മുകളില്‍ ഉള്ള ആകാശ നഗരം കെട്ടി പ്പോക്കാന്‍ പോകുന്നതും ഇക്കൂട്ടര്‍ തന്നെ. ഈ പദ്ധതികളുടെ എല്ലാം  പൊതുവായ സ്വഭാവം ഇവയെല്ലാം പതിനായിരക്കണക്കിനു കോടികളുടെ നിക്ഷേപം ഉള്ളവ ആണെന്നതാണ്. അതില്‍ നിന്നും തട്ടി എടുക്കാന്‍ കഴിയുന്ന പണം മാത്രമാണ് ഇത്തരം പദ്ധതികള്‍ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യവും. പാവപ്പെട്ട ജനങ്ങള്‍ അധ്വാനിച്ചു ഉണ്ടാക്കി നികുതി ആയി സര്‍കാരിന് നല്‍കുന്നതാണീ പണം എന്ന് ഓര്‍ക്കണം. 

വികസനം എന്ന പേരില്‍ നടത്തുന്ന എല്ലാ പദ്ധതികളുടെയും പിന്നില്‍ ഇത്തരം ജന വഞ്ചന മാത്രം ആണുള്ളത്. ആണവ നിലയങ്ങളും ഇത്തരം പദ്ധതികളില്‍ ഒന്ന് മാത്രം ആണ്. ഭാരതത്തില്‍ ഏത് തരം വികസനം വരണം എന്ന് തീരുമാനിക്കേണ്ടത് നമ്മുടെ നാടിന്റെ ഭൂ പ്രകൃതി, കാലാവസ്ഥ, സംസ്കാരം, ആവശ്യകത തുടങ്ങിയ വസ്തുതകള്‍ കണക്കില്‍ എടുത്താകണം. അല്ലാതെ പാശ്ചാത്യ രാജ്യങ്ങള്‍ എറിഞ്ഞു തരുന്ന അപ്പക്കഷണങ്ങള്‍ ക്ക് വേണ്ടി സ്വന്തം നാടിനെയും വരും തല മുറ കളെയും കുരുതി കൊടുക്കുക അല്ല വേണ്ടത്. അധികാരത്തില്‍ ഇരിക്കുന്നു എന്നാ അഹങ്കാരം ആണ് ജന ദ്രോഹ പരം ആയ ഇത്തരം പദ്ധതികള്‍ നിര ബന്ധ പൂര്‍വ്വം   നടപ്പിലാക്കാന്‍  ശ്രമിക്കുന്നതിന്റെ കാരണം. ആണവ നിലയങ്ങള്‍ അടിച്ചു എല്പ്പിക്കുന്നതിന്റെ പിന്നിലും ഇതേ ചേതോ വികാരം ആണുള്ളത്. തട്ടി എടുക്കാവുന്ന പണം. ആണവ നിലയങ്ങള്‍ അത്യന്തം അപകട കാരികള്‍ ആണെന്നും അവ ഇല്ലാതെ തന്നെ ആവശ്യം ഉള്ള ഊര്‍ജം ഉല്‍ പ്പാദിപ്പിക്കാം എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ അതില്‍ നിന്നും  വീണു  കിട്ടുന്ന വെള്ളിക്കാശു.  അതിനു വേണ്ടിയാണ് അവരീ  ഈ കൊടും പാതകം ചെയ്യുന്നത്. പക്ഷെ പാവം ശാസ്ത്രഞ്ജന്മാര്‍! അവര്‍ ഈ വിത്വംസകരുടെ കുഴലൂത്ത്  കാര്‍  ആകുന്നു. 

ആണവ മേഖല ഒരു വലിയ വ്യവസായം ആണ്. മനുഷ്യന്‍ മരിക്കുന്നതോ നരകിക്കുന്നതോ അല്ല ഇവിടത്തെ പ്രശ്നം. ലാഭം മാതം ആണിവിടെ ലക്‌ഷ്യം. അന്താ രാഷ്ട്ര അടോമിക് എനര്‍ജി ഏജന്‍സി   മുന്‍ തലവന്‍ ഹാന്‍സ് ബ്ലിക്സ് പറഞ്ഞത്‌ നോക്കൂ. 

"The atomic industry  can  take  catostrophes  like  Chernobyl  every  year". 

എത്ര ലാഘവത്തോടെ പറയുന്നു?

2012, ഏപ്രിൽ 22, ഞായറാഴ്‌ച

The Italian Job

Additional Solicitor General of the Government of India representing the Centre told the Supreme Court of India that Kerala Police has no right to register case against the Italian marines of Enrica Lexi for killing two Kerala fishermen.

It was made to understand all along that the actions of Kerala had the clear mandate of the Centre and as such it is a hard blow to Kerala Government. As usual the Ministers came out with explanations that it is the personal views of the ASG and not of the Centre. Centre has also distanced away from it.

Is it possible for a ASG, appointed by the Government to  fight their cases to take a stand contrary to that of the Government and detrimental to their interest? Is it not like taking money from Government and arguing for the opponent? Is it not breach of faith and violation of code of conduct? 

Such an arrogance cannot not be tolerated. ASG shall be  fired forthwith and a fresh affidavit  filed before the Supreme Court. 

And all this done on the poor fishermen who were shot dead cold blooded in the sea while venturing into sea in a small boat to catch some fish for livelihood

The Supreme was magnanimous and shown sympathy towards those fishermen and their family termed the stand of the Government counsel as "unfortunate" and reminded the counsel that " two Indian fishermen were killed".

Presenting personal views before the Court as  against the interest of the Government by the counsels on the pay rolls of the Government is common today. In Kerala High Court also in the Palmolein case it appeared such thing happened. It becomes serious as with the public money, the money hard earned by the citizens of India these counsels are enjoying and cheating the Government and the people.

Is it not a fit case to be taken before the Bar Council of India?

2012, മാർച്ച് 20, ചൊവ്വാഴ്ച

ARYA MURDER

ആര്യ എന്ന നിഷ് കളങ്ക യായ വിദ്യാര്‍ത്ഥിനിയെ പൈശാചികമായി കൊല ചെയ്ത നരാധമനെ കാല താമസം ഇല്ലാതെ കണ്ടു പിടിച്ചു അറസ്റ്റ് ചെയ്ത വെഞ്ഞാറമൂട്  പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവും സംഘാന്ഗങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു. വേണം എന്ന് വച്ചാല്‍ പോലീസിനു കള്ളനെ പിടിക്കാം എന്നാണു ഇത് തെളിയിക്കുന്നത്. ഉന്നതാ ധികാരികളുടെയും ബാഹ്യ ശക്തികളുടെയും ഇടപെടലുകള്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ഇത് സാധ്യം ആയതു എന്ന് എല്ലാവര്ക്കും അറിയാം. കൊലപാതകിക്കു എന്തെങ്കിലും രാഷ്ടീയ ബന്ധം ഉണ്ടായിരുന്നു എങ്കില്‍ പിടി കൊടുക്കാതെ പിടി കിട്ടാപ്പുള്ളി ആയി പോലീസിന്റെ കണ്‍  മുന്നില്‍ പ്രതി വിരാജിച്ചേനെ. പക്ഷെ ആത്മാര്‍ഥത ഉള്ള ജോലിയോട് കൂറ്  ഉള്ള ഒരു കൂട്ടം ആളുകള്‍ ഇപ്പോഴും പോലീസില്‍ ഉണ്ടെന്നു ഇതില്‍ നിന്ന് മനസ്സിലാക്കാം. 

സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഇത്തരം പോലീസുകാരെ ഉള്‍പ്പെടുത്തി കുറ്റാന്വേഷണത്തിന് മാത്രമായി ഒരു പ്രത്യേക വിഭാഗം രൂപീകരിക്കേണ്ടത് അത്യാവശ്യം ആയിരിക്കുന്നു. ബാഹ്യ പ്രേരണ ക്ക് അതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു വിഭാഗം. 

പോള്‍ മുത്തൂറ്റ് , സമ്പത്ത് വധ ക്കേസുകള്‍ പോലെ പോലീസ് സേനക്ക് നാണക്കേട്‌ വരുത്താതെ കുറ്റവാളികളെ ഉടന്‍ കണ്ടു പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ഇവര്‍ക്ക് കഴിയും. 

രാഷ്ട്രീയ ഗുണ്ടായിസവും അധികാര പ്രമത്തതയും കുറ്റ കൃത്യങ്ങള്‍ക്ക് മറയായി അധിക നാള്‍ നില്‍ക്കില്ല എന്ന സന്ദേശം ആണല്ലോ 2  ജി   സ്പെക്ട്രും കേസില്‍ മന്ത്രി ഉള്‍പ്പടെ ഉന്നതര്‍ അഴികള്‍ക്കുള്ളിലായതിലൂടെ നമുക്ക് ലഭിക്കുന്നത്. കാലത്തിനൊത്ത് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു  കേരള പോലീസിന്.

2012, മാർച്ച് 19, തിങ്കളാഴ്‌ച

Kerala Derails


Kerala got what it deserved in the railway budget. There was no serious effort on the part of the authorities to prioritise our requirement and no concerted attempt to get things done. Everybody presents his own agenda and gets satisfied with the deceptive ‘surveys’ offered by Railways. Sadly the government and the elected representatives are not at all serious about railway development.

When the basic need of doubling and electrification of the railway lines in Kerala could not be ensured even after decades they are talking about high speed railway corridor and bullet trains. That is our fate.

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

Trivandrum Metro Rail


Delhi Metro Rail Corporation in its feasibility report rejected Metro rail in
Thiruvannahtapuram on the reason that Peak Hour Peak Direction Trips in the
year 2030 will be less than 8000 when even upto 20000 can be handled by
dedicated bus lines. That was 6 years back in 2006. The 16 k.m.
Kazhakkoottam-Tvm suburban rail was also termed as not viable as the cost will
be around Rs.1600 Crores. As it was DMRC under E. Sreedharan everybody accepted
the study report.

Then came the mono rail proposal and NATPAC found it feasible. All hailed it
as the most suitable with Rs. 150 crores per kilometre. Now comes the proposal
for PRT (personal Rapid Trasport). There is no dearth for proposals and as each proposal comes people are
ecstatic and hail it. May be the huge investment and resultant kickbacks prompt
the authorities to come up with new proposals every day. Actual problems and
basic requirements to overcome the real issues are not analysed or addressed.
Instead new projects are brought in. The much hyped Thakarapparambu fly over is still in the paper after 10 years and this shows the attitude of the authorities. An
existing road was demolished to construct an underpass at Palayam forcing each vehicle to travel 800 meters more wasting fuel, shows the faulty planning and foolish approach.

The mono rail and PRT will be on an elevated plain above the present roads. This
will put and end to road development permanently. No more fly overs will be
possible on the roads ever. Further, mono rail will not cater to the needs of
the future say about 30 years or so and city will again be suffocating. So the
new proposals for mono rail and PRT are not at all suited for a developing
city like Trivandrum and it will retard its further growth.

What we need is not any stop-gap or temporary arrangement but a permanent solution.Metro rail, without disturbing the road traffic is the ultimate remedy. As the cost is increasing day by day sooner the better.  Fly overs from Pattom to PMG,
Kesavadasapuram to Ulloor, Ayurveda College to Attakulangara will ease the
congestion considerably. Public transport system is to be strengthened.

2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

Kalyan Jewellery


An aircraft costing Rs. 30 crores for the personal use of the owners of Kalyan Jewellers! For shuttling between their jewellery shops in different cities. 
2.5 crore rupees the annual maintenance cost.
  Where from they got this money to buy the aircraft? Not from their pocket. Obviously at the cost of their customers. So how much profit they are taking while selling the ornaments. 

പണിക്കൂലി വേണ്ട.പണി കുറവ് വേണ്ട. സ്വര്‍ണത്തിന്റെ വില മാത്രം മതി. എന്ത് സ്നേഹം ജനങ്ങളോട് ? കോടികള്‍ വിലയുള്ള ഷോ റൂമുകള്‍. കോടികളുടെ ആസ്തി. രാജകീയ ജീവിതം. ഇതാ കറങ്ങി നടക്കാന്‍ വിമാനവും. എവിടെ നിന്നാണീ പണം വരുന്നത്? സ്വര്‍ണത്തിന്റെ തിളക്കത്തില്‍ മതി മറക്കുന്നവരെ നമ്മെ വിഡ്ഢികള്‍ ആക്കുകയാണീ ജൂവലറി കള്‍. 
സത്യ സന്ധത, ആത്മാര്‍ഥത ഇതൊക്കെ ആണ് തങ്ങളുടെ വിജയത്തിന്റെ കാരണങ്ങള്‍ എന്ന്  ആണ് എല്ലാ കച്ചവടക്കാരും പറയുന്ന വാചകങ്ങള്‍. അത് രണ്ടും ഉള്ള ഏതെങ്കിലും ഒരാള്‍ രക്ഷ പെട്ടിട്ടുണ്ടോ? സ്വര്‍ണ കടകളുടെ പരസ്യത്തിലും മോഹ വലയത്തിലും വീഴാതിരിക്കുക.   

2012, ജനുവരി 24, ചൊവ്വാഴ്ച

Sukumar Azhikkod

സുകുമാര്‍ അഴീക്കോട്‌  ദിവംഗതന്‍ ആയി.   അര്‍ഹതപ്പെട്ടതില്‍   അധികം ആദരവ്  നല്‍കി മലയാളികള്‍ നശിപ്പിച്ച ഒരു വ്യക്തിത്വം. അതിന്റെ അല്പ്പത്തരവും  ധാര്‍ഷ്ട്യവും അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. ആശുപത്രി കിടക്കയില്‍ പ്പോലും അദ്ദേഹത്തിന് മലയാളികള്‍ സ്വസ്ഥത നല്‍കിയില്ല. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പൂര്‍വ കാല വൈരികള്‍ അവിടെയുംശല്യപ്പെടുത്തി. 

അദ്ദേഹത്തിന്റെ ആത്മാവിന് എങ്കിലും  നിത്യശാന്തി നേരാം.

CBI


CBI wants autonomy and get rid of Home Ministry control to have fair investigation free from external influence.

In the present Lok Pal bill, in corruption cases, CBI is to do the investigation based on the preliminary inquiry report by the Lok Pal. CBI does not like this as they feel it as playing second fiddle. This is a wrong perception. Since they are getting the reports from Lok Pal there cannot be any external influence in their investigation and they are nearing their goal of autonomy. The time limit for completion also should not worry them as it is quite possible in the absence of any external pressure.

Ayodhya-Babri masjid


Supreme Court remark that "what is famous about" Babri Masjid demolition and “that was an incident" "not famous or infamous" is a blow to the religious fundamentalists who have blown it out of proportion all these years to create communal disharmony in India

Political parties also have done their part in raking up this at every election to exploit the vote bank. Every body has forgotten it and no more worried about it. But thousands of miles away from Ayodhya, in Kerala, anniversary of the incident is celebrated even today after 20 years. What a shame?